ലക്ഷ്യം വീട്ടമ്മമാരെ ; എളുപ്പത്തിൽ ലോൺ, തിരിച്ചടച്ചാലും ഇല്ലെങ്കിലും മോർഫിംഗ് ബ്ലാക്ക്മെയിൽ ഈ ഉത്തരേന്ത്യൻ ആപ്പ് കുരുക്കിൽ പെട്ടാൽ രക്ഷപ്പെടുക പ്രയാസം.. #LoanAppScam

വീട്ടമ്മമാർക്ക് ഓൺലൈനായി വായ്പ വാഗ്ദാനം ചെയ്ത് വീട്ടമ്മമാരുടെ ഫോട്ടോകളും വിവരങ്ങളും കൈക്കലാക്കിയതിന് ശേഷം മോർഫ് ചെയ്ത് നഗ്നചിത്രങ്ങൾ അയച്ച് ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഭവങ്ങൾ വർധിച്ചുവരുന്നതായി റിപോർട്ട്.
സാമ്പത്തിക പ്രതിസന്ധി മുതലെടുത്ത് പ്രചരണം നടത്തുന്ന തട്ടിപ്പ് സംഘങ്ങളിൽ എളുപ്പത്തിൽ പണം ലഭിക്കുന്നതിനാൽ ഇത്തരം ചതിക്കുഴികളിൽ വീഴുന്നത് കൂടുതലും സ്ത്രീകളാണ്.

സ്ത്രീകളുടെ ആധാർ കാർഡ്, പാൻ കാർഡ്, ബാങ്ക് വിവരങ്ങൾ തുടങ്ങിയവ ഓൺലൈൻ വഴി ശേഖരിച്ച ഫോണിൽ നിന്നും വാട്‌സ്ആപ്പ്, ഫേസ്ബുക്ക് എന്നിവ ഹാക്ക് ചെയ്താണ് ചിത്രങ്ങൾ പകർത്തുന്നത്.

  പണം അയച്ചില്ലെങ്കിൽ വാട്‌സ്ആപ്പ് സുഹൃത്തുക്കൾക്ക് നഗ്‌നചിത്രങ്ങൾ അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം ആവശ്യപ്പെടുന്നത്.  ചേർപ്പ് സെക്ടറിൽ പലയിടത്തും വീട്ടമ്മമാർക്ക് ഈ അനുഭവം ഉണ്ടായിട്ടുണ്ട്.

പലപ്പോഴും വീട്ടുകാരും ഭർത്താക്കന്മാരും അറിയാതെ ലോൺ എടുക്കുന്നതിനാൽ പുറത്തറിയാതിരിക്കാൻ പരമാവധി പണം കൊടുത്ത് ഒഴിവാക്കാൻ ആണ് ശ്രമിക്കുന്നത്. അതും ഇത്തരം തട്ടിപ്പുകാർക്ക് ഇത് തുടരുവാൻ പ്രചോദനമാകുന്നു.

മാനഹാനി ഭയന്ന് പോലീസിൽ കേസ് കൊടുക്കാതിരിക്കുന്നതിനാലും വിവരങ്ങൾ പുറത്ത് പറയാതിരിക്കുന്നതിനാലും  മാസങ്ങളായി ഇത് ആവർത്തിക്കുകയാണ്.  ജനപ്രതിനിധിയായ വീട്ടമ്മയ്ക്കാണ് കഴിഞ്ഞ ദിവസം ഈ അനുഭവമുണ്ടായത്.  മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തിയെങ്കിലും ഇതുവരെ പണം അയച്ചിട്ടില്ല.

  പോലീസിന്റെ നിർദേശപ്രകാരം മോർഫ് ചെയ്‌ത ചിത്രം വാട്‌സ്ആപ്പ് സ്റ്റാറ്റസിലൂടെ സുഹൃത്തുക്കളിലേക്ക് ഈ വിവരം നേരത്തെ പങ്കുവെച്ചതിനാൽ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാവാതിരുന്നു.

  സിം കാർഡും സോഷ്യൽ മീഡിയ അക്കൗണ്ടുകളും ഡിലീറ്റ് ചെയ്തതായി പരാതിക്കാരിയായ വീട്ടമ്മ പറഞ്ഞു.  5000 മുതൽ 75,000 രൂപ വരെയാണ് മോർഫ് ചിത്രം പ്രചരിപ്പിക്കാതിരിക്കാൻ ആവശ്യപ്പെടുന്ന തുക.

  1600 മുതൽ 10,000 വരെ വീട്ടമ്മമാരെ അയച്ച കേസുകളുണ്ട്.  ഏഴു ദിവസത്തിനകം തിരിച്ചടയ്ക്കണമെന്നാവശ്യപ്പെട്ട് സന്ദേശവും അയക്കും.  എന്നാൽ നിശ്ചിത ദിവസത്തിന് മുമ്പ് പണം തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ട് സന്ദേശം അയക്കും.

  പണം തിരികെ നൽകാത്ത മൂന്ന് വീട്ടമ്മമാർക്കാണ് ആദ്യം മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ അയച്ചത്.  പിന്നെ കുറച്ച് സുഹൃത്തുക്കൾക്ക് അയച്ചുകൊടുത്തു, തുടർന്നാണ് പൊലീസ് കംപ്ലൈൻ്റ് ചെയ്യുന്നത്. 

ഇത്തരത്തിലുള്ള സൈബർ കുറ്റകൃത്യങ്ങൾക്ക് ഇരയായാൽ ഉടൻ തന്നെ സംസ്ഥാന സർക്കാരിൻ്റെ സൈബർ ക്രൈം വിഭാഗവുമായോ 1930 എന്ന നമ്പറിലേക്കോ https://cybercrime.gov.in/ എന്ന വെബ്സൈറ്റ് വഴിയോ പരാതിപ്പെടാവുന്നതാണ്..
MALAYORAM NEWS is licensed under CC BY 4.0