തിരഞ്ഞെടുപ്പ് പോരാട്ടം രൂക്ഷമായപ്പോഴും ബി.ജെ.പിയുടെ പ്രചാരണ ബോർഡിൽ ബി.എസ്.യെദ്യൂരപ്പയുടെ പേര് കാണാനില്ലായിരുന്നു. യെദ്യൂരപ്പ 77 തിരഞ്ഞെടുപ്പ് റാലികളിൽ പങ്കെടുക്കുന്നതിന്റെ ഷെഡ്യൂൾ മാധ്യമങ്ങൾക്ക് നൽകി. എന്നാൽ 30 റാലികളിൽ പോലും പങ്കെടുക്കാൻ യെദ്യൂരപ്പ തയ്യാറായില്ല എന്നതാണ് വസ്തുത.
മോദിയും അമിത് ഷായും ആതിദ്യനാഥും പങ്കെടുത്ത യോഗങ്ങളിൽ അദ്ദേഹം നിശ്ചല സാന്നിധ്യമായി തുടർന്നു. ബിജെപിയിലെ ഉത്തരേന്ത്യൻ ലോബിയും മോദി-ഷാ-യോഗി ത്രയത്തിന്റെ അടിച്ചമർത്തൽ രാഷ്ട്രീയ തന്ത്രവുമാണ് ബിജെപിയിലും നടപ്പാക്കുന്നതെന്ന് യെദ്യൂരപ്പയുടെ സാഹചര്യം തെളിയിക്കുന്നു.
അതുകൊണ്ട് തന്നെ കർണാടകയിൽ ബിജെപിയുടെ പതനത്തിൽ യെദ്യൂരപ്പ ആഹ്ലാദിച്ചിട്ടുണ്ടാകുമെന്നാണ് വിലയിരുത്തൽ.