ഹിപ്പോപ്പൊട്ടാമസ് രണ്ട് വയസ്സുള്ള ആൺകുട്ടിയെ വിഴുങ്ങാൻ ശ്രമിച്ചതായി റിപ്പോർട്ട്. ഉഗാണ്ടയിലെ കത്‌വെ കബറ്റാരോ ടൗണിൽ ഞായറാഴ്ചയാണ് സംഭവം. തടാകക്കരയിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ഹിപ്പോപ്പൊട്ടാമസ് വിഴുങ്ങി. എന്നാൽ കണ്ടുനിന്നയാൾ ഉടൻ ഒരു കല്ലെടുത്ത് എറിയുകയും കുട്ടിയെ ഹിപ്പോപ്പൊട്ടാമസ് വിഴുങ്ങുകയും തുപ്പുകയും ചെയ്തു.
പരിക്കേറ്റ കുട്ടിയെ കോംഗോയിലെ അടുത്തുള്ള നഗരമായ ബ്വേരയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുൻകരുതൽ എന്ന നിലയിൽ കുട്ടിക്ക് എലിപ്പനി വാക്സിൻ നൽകി. അതേസമയം, ഹിപ്പോപ്പൊട്ടാമസ് ഒരു പിഞ്ചുകുഞ്ഞിനെ ആക്രമിക്കുന്ന ആദ്യ സംഭവമാണിതെന്ന് ഉഗാണ്ടയിലെ പോലീസ് ഉദ്യോഗസ്ഥർ പ്രസ്താവനയിൽ പറഞ്ഞു.