#CRIME : പതിനാല് വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു, പ്രതിക്ക് ആറു വർഷം കഠിന തടവിന് വിധിച്ച് കോടതി.

പതിനാലുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് ആറ് വർഷം കഠിനതടവും 25,500 രൂപ പിഴയും വിധിച്ചു.  തിരുവനന്തപുരം അതിവേഗ കോടതി ജഡ്ജി ആജ് സുദർശനാണ് ശിക്ഷ വിധിച്ചത്.  മാറനല്ലൂർ ചെന്നിവിള വാർഡിലെ വി.ജി.ഭവനിൽ രവീന്ദ്രൻ നായർ (64) ആണ് ശിക്ഷിക്കപ്പെട്ടത്.  പിഴയടച്ചില്ലെങ്കിൽ രണ്ട് വർഷം കൂടി തടവ് അനുഭവിക്കണം.
  2019 ഓഗസ്റ്റ് 23 ന് വൈകുന്നേരം 5:30 ഓടെ വെള്ളയമ്പലം നളന്ദ ജംഗ്ഷനിലാണ് സംഭവം.  സൈക്കിളിൽ പോവുകയായിരുന്ന പെൺകുട്ടിയെ പ്രതി തടഞ്ഞുനിർത്തി സ്വകാര്യഭാഗത്ത് പിടിക്കുകയും ചെയ്തു. 
നളന്ദ ജംഗ്ഷനിലെ ഒരു സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു പ്രതി.
  സംഭവസമയത്ത് തിരക്കില്ലാത്ത സമയത്ത് പ്രതികൾ റോഡിൽ കയറി ഉപദ്രവിക്കുകയായിരുന്നു.  പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് പ്രതി ഭീഷണിപ്പെടുത്തി.  കുട്ടി പേടിച്ച് പുറത്ത് ആരോടും പറഞ്ഞില്ല.  പഠനത്തിലും കായികരംഗത്തും മികവ് പുലർത്തിയിരുന്ന കുട്ടി സംഭവത്തെ തുടർന്ന് പഠന - പാഠ്യേതര വിഷയങ്ങളിൽ പിന്നോക്കം പോയിരുന്നു
  ഇത് വീട്ടുകാരും സ്‌കൂൾ അധ്യാപകരും ശ്രദ്ധിച്ചു.  എന്നാൽ കാരണം ചോദിച്ചിട്ടും പ്രതിയെ ഭയന്ന് കുട്ടി ഒന്നും പറഞ്ഞിരുന്നില്ല.  കുട്ടി സംഭവം പുറത്ത് പറഞ്ഞില്ലെന്നറിഞ്ഞതോടെ പ്രതി വീണ്ടും കുട്ടിയെ കാണുമ്പോൾ അസഭ്യം പറയുക പതിവായിരുന്നു.  ഇതിൽ സങ്കടപ്പെട്ട് ഒരു ദിവസം ടീച്ചർ സ്കൂളിൽ ഇരിക്കുമ്പോൾ കുട്ടി കരയുന്നത് കണ്ട് സംഭവം പറഞ്ഞു.  തുടർന്ന് പോലീസിൽ പരാതി നൽകി.