കോഴിക്കോട്:കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ സമിതി ആഹ്വാനം ചെയ്ത 24 മണിക്കൂർ ദേശീയ പണിമുടക്ക് കേരളത്തിൽ ബന്ദിന് സമാനം. കോഴിക്കോട് പുതിയങ്ങാടിയിൽ സമരാനുകൂലികൾ സ്കൂൾ അടപ്പിച്ചു.
പുതിയങ്ങാടി ജിഎംയുപി സ്കൂളാണ് അടപ്പിച്ചത്. ക്ലാസിൽ കയറിയ അധ്യാപകരെ പുറത്താക്കി. പ്രതിഷേധവുമായി അധ്യാപകർ രംഗത്തെത്തി. ഏകദേശം 13 ഓളം അധ്യാപകർ ജോലിക്കെത്തിയിരുന്നു. സമരക്കാർ ഇവരെ തടഞ്ഞതോടെ സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുക്കുകയായിരുന്നു. അധ്യാപകർ ഗേറ്റിന് മുമ്പിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
അതേസമയം, വയനാട് കൽപ്പറ്റയിൽ സമരാനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. പാലക്കാട് പട്ടാമ്പിയിലും സമരാനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. ഈരാറ്റുപേട്ടയിൽ പണിമുടക്ക് ദിനത്തിലും തുറന്ന് പ്രവർത്തിച്ച സ്ഥാപനങ്ങൾ അടപ്പിച്ചു. കൽപ്പറ്റയിൽ സമരക്കാർ ബാങ്ക് അടപ്പിച്ചു. നേര്യമംഗലം ജില്ലാ കൃഷിത്തോട്ടത്തിൽ ജോലിക്കെത്തിയ രണ്ട് തൊഴിലാളികളെ സമരക്കാർ ആക്രമിച്ചു. എറണാകുളം പെരുമ്പാവൂരിൽ ബാങ്ക് അടപ്പിച്ചു.
Protesters closed the school in Puthiyangadi, Kozhikode.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.