പാലാ: രാമപുരത്ത് ജ്വല്ലറി ഉടമയെ കടയിൽ കയറി തീകൊളുത്തി കൊല്ലാൻ ശ്രമിച്ച പ്രതി കസ്റ്റഡിയിൽ. രാമപുരം കണ്ണനാട്ട് ജ്വല്ലറി ഉടമ കണ്ണനാട്ട് കെ പി അശോകനാണ് (54) പൊള്ളലേറ്റത്. 85 ശതമാനം പൊള്ളലേറ്റ അശോകനെ ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപ്രത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തിൽ തുളസീദാസ് എന്നയാളെ രാമപുരം പൊലീസ് കസ്റ്റഡിയിൽ എടുത്തു.
ശനിയാഴ്ച രാവിലെ 10.30 നാണ് സംഭവം. രാമപുരത്ത് കൺസ്ട്രക്ഷൻ ബിസിനസ് നടത്തിവരുന്ന പ്രതി അശോകൻ്റെ കെട്ടിടത്തിൽ സിമൻ്റ് വ്യാപാര സ്ഥാപനവും നടത്തിവരുന്നുണ്ട്. ഇരുവരും തമ്മിലുള്ള സാമ്പത്തിക ഇടപാട് സംബന്ധിച്ച തർക്കമാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം. ഇതു സംബന്ധിച്ച് തർക്കങ്ങൾ നിലനിൽക്കേ ശനി രാവിലെ പെട്രോളുമായി ജ്വല്ലറിയിൽ എത്തിയ ഹരി അശോകനെ പെട്രോളൊഴിച്ച് തീ വയ്ക്കുകയായിരുന്നു.
സംഭവശേഷം സ്ഥലത്തുനിന്ന് ഓടി രക്ഷപെട്ട പ്രതി പിന്നീട് രാമപുരം പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു. പൊള്ളലേറ്റയാളുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു