ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് ടെസ്റ്റില്‍ ഋഷഭ് പന്തിനു റെക്കോര്‍ഡുകള്‍ മറികടന്നുള്ള മുന്നേറ്റം. കഴിഞ്ഞ രണ്ടു ഇന്നിഗ്സുകളില്‍ സെഞ്ച്വറികൾ നേടിയാണ് പന്ത് പ്രകടനം തുടരുന്നത്. ഇംഗ്ലണ്ടിനെതിരെ ഒരു ടെസ്റ്റില്‍ രണ്ട് ഇന്നിംഗ്സുകളിലും സെഞ്ച്വറികൾ നേടുന്ന ആദ്യ ഇന്ത്യക്കാരന്‍ എന്ന നേട്ടവും ഇതോടൊപ്പം പന്ത് നേടിയെടുത്തു.
ഇന്ത്യന്‍ ടീമിന്റെ മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ആണ് ഋഷഭ്. വിജയ് ഹസാരെ, സുനിൽ ഗവാസ്കർ (മൂന്ന് തവണ), രാഹുൽ ദ്രാവിഡ് (രണ്ട് തവണ), വിരാട് കോഹ്‌ലി, അജിങ്ക്യ രഹാനെ, രോഹിത് ശർമ്മ എന്നിവരടങ്ങുന്ന ഇന്ത്യയുടെ ഇരട്ട സെഞ്ച്വറികളുടെ ക്ലബ്ബിൽ ഇപ്പോൾ പന്തിന്റെ പേരുകൂടി തുന്നി ചേര്‍ത്തു.
ഇംഗ്ലണ്ടിലെ പന്തിന്റെ നാല് ടെസ്റ്റ് സെഞ്ച്വറികൾ അദ്ദേഹത്തെ സച്ചിൻ ടെണ്ടുൽക്കർ, ദിലീപ് വെങ്‌സർക്കാർ എന്നിവർക്കൊപ്പം എത്തിച്ചിരിക്കയാണ്. ഇരുവർക്കും രാജ്യത്ത് നാല് ടെസ്റ്റ് സെഞ്ച്വറികൾ ഉണ്ട്. ഇംഗ്ലണ്ടിൽ ആറ് ടെസ്റ്റ് സെഞ്ച്വറികൾ നേടിയ രാഹുൽ ദ്രാവിഡ് മാത്രമാണ് ഇന്ത്യയ്ക്കായി കൂടുതൽ നേട്ടം കൈവരിച്ചത്.