കൊൽക്കത്ത: മകൾ മറ്റൊരു മതത്തിൽപ്പെട്ട ഒരാളെ വിവാഹം കഴിച്ച് ജീവിച്ചിരിക്കുന്ന മകൾക്ക് മരണനാന്തര ചടങ്ങ് നടത്തി കുടുംബം. പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലെ ഷിബ്നിബാസ് ഗ്രാമപഞ്ചായത്തിലാണ് സംഭവം. ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയായ പെൺകുട്ടി വീട്ടുകാർ നിശ്ചയിച്ച വിവാഹം ഉപേക്ഷിച്ച് താൻ സ്നേഹിച്ച യുവാവിനൊപ്പം പോയി. മറ്റൊരു മതത്തിൽപ്പെട്ട ഒരാളെ വിവാഹം കഴിച്ച മകൾ തങ്ങൾക്ക് മരിച്ചത്തിന് തുല്ല്യമാണെന്നും , അതുകൊണ്ടാണ് അവർ അവളുടെ അന്ത്യകർമങ്ങൾ നടത്തിയതെന്നും കുടുംബം പറഞ്ഞു. അടുത്ത ബന്ധുക്കളുടെ നേതൃത്വത്തിൽ തല മൊട്ടയടിക്കുന്നത് ഉൾപ്പെടെയുള്ള ആചാരങ്ങളോടെയാണ് ചടങ്ങുകൾ നടത്തിയത്. ക്ഷേത്രത്തിലെ ഒരു പുരോഹിതന്റെ നേതൃത്വത്തിലായിരുന്നു ശവസംസ്കാര ചടങ്ങുകൾ. പെൺകുട്ടിയുടെ മാല അണിഞ്ഞ ഒരു ചിത്രവും ചടങ്ങിൽ സ്ഥാപിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.