ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു. ഹിമാചലിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി. ജമ്മു കശ്മീർ, ഉത്തരാഖണ്ഡ്, ഹരിയാന, രാജസ്ഥാൻ, ഗുജറാത്ത്, മധ്യപ്രദേശ് എന്നിവിടങ്ങളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.
കുളുവിൽ കാണാതായ മൂന്ന് പേരിൽ ഒരാളുടെ മൃതദേഹം ദുരന്ത നിവാരണ സംഘം നടത്തിയ തിരച്ചിലിനിടെ കണ്ടെത്തി. മറ്റ് രണ്ടുപേർക്കായി തിരച്ചിൽ തുടരുകയാണ്. ഇതോടെ, ഹിമാചലിൽ മാത്രം മഴയിൽ മരിച്ചവരുടെ എണ്ണം ഏഴായി. കുടുങ്ങിക്കിടക്കുന്ന വിനോദസഞ്ചാരികൾക്കായി രക്ഷാപ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. മണ്ണിടിച്ചിലിനെ തുടർന്ന് ബദരീനാഥ് ദേശീയ പാതയിൽ ഗതാഗതം തടസ്സപ്പെട്ടു.