• സംസ്ഥാനത്ത് കനത്ത മഴ തുടരും. ഇന്ന് പത്ത് ജില്ലകളിൽ മഴ മുന്നറിയിപ്പ്.
കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ട്. എട്ട് ജില്ലകളിൽ യെല്ലോ
മുന്നറിയിപ്പ്.
• നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് ചൊവ്വാഴ്‌ച
കൊട്ടിക്കലാശമാകും. ബുധൻ നിശ്ശബ്ദപ്രചാരണം. വ്യാഴാഴ്‌ച ബൂത്തിലേക്ക്.
23ന് ജനവിധി അറിയാം.
• സെന്‍സസ് നടത്തുന്നതിനുള്ള ഔദ്യോഗിക ഗസറ്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ നേതൃത്വത്തില്‍ അവലോകനയോഗം ചേര്‍ന്ന്
ഒരുക്കങ്ങള്‍ വിലയിരുത്തി.
• സിക്കിള്‍സെല്‍ രോഗത്തിനെപ്പറ്റിയുള്ള അവബോധം ശക്തിപ്പെടുത്തുന്നതിനായി
‘അറിയാം അകറ്റാം അരിവാള്‍കോശ രോഗം’ എന്ന പേരില്‍ ഒരുവര്‍ഷം നീളുന്ന
കാമ്പയിന്‍ സംഘടിപ്പിക്കാൻ സംസ്ഥാന സർക്കാർ.
• യുദ്ധഭീതിയുണർത്തി തുടർച്ചയായ നാലാംദിനവും ആക്രമണ-പ്രത്യാക്രമണം ശക്തമാക്കി
ഇസ്രയേലും ഇറാനും. ഇറാൻ തലസ്ഥാനമായ ടെഹ്റാന്റെ വ്യോമമേഖലയുടെ
പൂർണനിയന്ത്രണം പിടിച്ചെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.
• ഇസ്രയേലുമായുള്ള സംഘര്‍ഷം തുടരുന്നതിനിടെ ഇറാനിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളെ
സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിത്തുടങ്ങി. 148 കിലോമീറ്റര്‍ അകലെയുള്ള
ക്വോം നഗരത്തിലേക്കാണ് മാറ്റുന്നത്.
• റേഷൻകടകളിലെ ഇ-പോസ് യന്ത്രങ്ങളെ ഇ-ത്രാസുമായി ബന്ധിപ്പിക്കാൻ തീരുമാനം. ഭക്ഷ്യസുരക്ഷാ നിയമപ്രകാരമുള്ള ഈ ക്രമീകരണം വരുന്നതോടെ
തൂക്കിനൽകുന്ന ഭക്ഷ്യവസ്തുവിന്റെ അളവിന്റെ ബിൽമാത്രമേ പ്രിന്റ്ചെയ്തുവരൂ.
ഉപഭോക്താവിന് അനുവദിച്ചിട്ടുള്ള അളവ് ഉറപ്പാക്കുകയാണ് ലക്ഷ്യം.