• നാലുവർഷത്തിനിടെ 3357 കോടി രൂപയുടെ നിക്ഷേപം കിൻഫ്ര വഴി വ്യവസായ വകുപ്പ് സംസ്ഥാനത്തെത്തിച്ചതായി വ്യവസായമന്ത്രി പി രാജീവ്. 28,749 പേർക്ക് തൊഴിലും നൽകി .
• ഏറെനാളായി മുടങ്ങിക്കിടന്ന അങ്കമാലി-എരുമേലി ശബരി റെയിൽപ്പാത
യാഥാർഥ്യമാകാൻ വഴിയൊരുങ്ങി. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര റെയിൽവേ
മന്ത്രി അശ്വിനി വൈഷ്‌ണവും ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്‌ചയില്‍
പദ്ധതിയുമായി വേഗത്തിൽ മുന്നോട്ടുനീങ്ങാൻ ധാരണയായി.
• രാജ്യത്ത് ഏറ്റവും ഉയര്‍ന്ന സാക്ഷരതാനിരക്കുള്ള വലിയ സംസ്ഥാനമായി
വീണ്ടും കേരളം. നാഷണൽ സാമ്പിൾ സർവേ ഓഫീസ് റിപ്പോർട്ട് പ്രകാരം
അഞ്ചുവയസ്സിന് മുകളിലും ഏഴ് വയസ്സിന് മുകളിലും പ്രായമുള്ളവരിൽ
ഏറ്റവുമധികം സാക്ഷരരുള്ളത് കേരളത്തിൽ.
• ഓപ്പറേഷന്‍ സിന്ദൂറിന്റെ വിവരങ്ങള്‍ പാക് ചാരസംഘടനയായ ഐഎസ്ഐക്ക്
ചോര്‍ത്തി നൽകിയെന്ന കേസിൽ പഞ്ചാബിൽ ഒരാള്‍ അറസ്റ്റിൽ. തരൺ താരൺ സ്വദേശിയായ
ഗംഗദീപ് സിങ് ആണ് അറസ്റ്റിലായത്.
• ഇന്ത്യൻ ആർമി ഓഫീസർ കേണൽ സോഫിയ ഖുറേഷിക്കെതിരായ പരാമർശത്തിന്
മധ്യപ്രദേശ് സംസ്ഥാന മന്ത്രി വിജയ് ഷായ്‌ക്കെതിരായ നടപടികൾ അവസാനിപ്പിക്കാൻ
സുപ്രീം കോടതി ബുധനാഴ്ച ഉത്തരവിട്ടു.
• സിൽവർലൈൻ പദ്ധതിക്ക് ബദലായി മെട്രോമാൻ ഇ ശ്രീധരൻ മുന്നോട്ടുവെച്ച നിർദ്ദേശം
കേന്ദ്ര സർക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് കേന്ദ്ര റെയിൽവേ മന്ത്രി
അശ്വിനി വൈഷ്ണവ് മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു.
• കേരള സഹകരണ റിസ്ക് ഫണ്ട് വഴി സംസ്ഥാനത്ത് ആയിരം കോടി രൂപയോളം വിതരണം
ചെയ്തതായി വ്യവസായ മന്ത്രി പി രാജീവ്. കേരള സഹകരണ വികസന ക്ഷേമനിധി
ബോർഡിന്റെ ഫയൽ തീർപ്പാക്കൽ അദാലത്തും റിസ്ക് ഫണ്ട് ധനസഹായ വിതരണവും
ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.