• കേരളം കൃത്യമായി കൊവിഡ് കണക്കുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതുകൊണ്ടാണ്
കണക്ക് വര്‍ദ്ധിക്കുന്നതെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. രോഗ വ്യാപന ശേഷി
കൂടുതലാണെങ്കിലും തീവ്രത കുറവാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും
മന്ത്രി
• പ്ലസ് വണ്‍ പ്രവേശനത്തിന്റെ ഒന്നാംഘട്ട അലോട്ട്മെന്റില്‍ ഇടം പിടിച്ചത്
2,49,540 പേര്‍. ഒന്നാം അലോട്ട്മെന്റിന് ശേഷം 69,034 സീറ്റുകള്‍ ഒഴിവുണ്ട്.
സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ മെറിറ്റ് ക്വാട്ടയിലെ 3,16,507
സീറ്റുകളിലേക്കുള്ള അലോട്ട്മെന്റില്‍ 4,63,686 അപേക്ഷകളാണ് ലഭിച്ചത്.
• സിക്കിമിലുണ്ടായ മണ്ണിടിച്ചിലിൽ മരിച്ചവരെ തിരിച്ചറിഞ്ഞു. മരിച്ച മൂന്ന്
പേരും സൈനികരെന്ന് സ്ഥിരീകരിച്ചു. ആറ് സുരക്ഷാ ഉദ്യോഗസ്ഥരെയും അപകടത്തിൽ
കാണാതായി. ഇന്നലെയാണ് സൈനിക ക്യാമ്പിന് സമീപം മണ്ണിടിച്ചിൽ ഉണ്ടായത്.
• ബഡ്സ് സ്കൂൾ വിദ്യാർത്ഥികളുടെ മാതാപിതാക്കൾക്ക് തദ്ദേശസ്ഥാപനങ്ങളിലെ
താൽക്കാലിക നിയമനങ്ങളിൽ മുൻഗണന നൽകുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി
എം ബി രാജേഷ്.
• കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ സഹായമായി 93.73 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.
• അഞ്ചുവർഷംകൊണ്ട് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നിന്ന് കേന്ദ്രസർക്കാർ പുറത്താക്കിയത് 1.76 കോടി കുടുംബത്തെ. പദ്ധതിക്കുള്ള ബജറ്റ് വിഹിതം ഘട്ടം ഘട്ടമായി വെട്ടിക്കുറച്ചാണ് ഇത്രയേറെപേരെ പുറത്താക്കിയത്.
• സംസ്ഥാന വികസനത്തിനുതകുന്ന വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട് കേന്ദ്ര
മന്ത്രിമാരുമായുള്ള ചർച്ചകൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഡൽഹിക്ക്
പുറപ്പെടും.
• ദേശീയപാതയില്‍ വീണ്ടും വിള്ളല്‍. കാസർകോട്-കണ്ണൂർ ദേശീയപാതയിലെ പിലിക്കോട്
പടുവളത്ത് വിള്ളൽ കാണപ്പെട്ടു. പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രം ബസ്
സ്റ്റോപ്പിലെ പാലം മുതൽ പടുവളം റോഡ് വരെ അഞ്ച് മീറ്റര്‍ ഉയരത്തിൽ കെട്ടി
ഉയർത്തിയ ഭാഗത്ത് നാട്ടുകാരാണ് വിള്ളൽ കണ്ടെത്തിയത്.