പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ രാജ്യം കടുത്ത നീക്കത്തിന് തയ്യാറെടുക്കുകയാണ്. സിവിൽ ഡിഫൻസിന് തയ്യാറെടുക്കാൻ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മെയ് 7 ന് സമഗ്രമായ മോക്ക് ഡ്രില്ലുകൾ നടത്താൻ ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്.
വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ, സാധാരണക്കാരുടെയും വിദ്യാർത്ഥികളുടെയും സംരക്ഷണത്തിനായുള്ള സിവിൽ ഡിഫൻസ് പ്രോട്ടോക്കോളുകളെക്കുറിച്ചുള്ള പരിശീലനം, ക്രാഷ് ബ്ലാക്ക്ഔട്ട് നടപടിക്രമങ്ങൾ നടപ്പിലാക്കൽ എന്നിവയെക്കുറിച്ചുള്ള മോക്ക് ഡ്രില്ലുകൾ നടത്തും. നിർണായകമായ അടിസ്ഥാന സൗകര്യങ്ങളും ഇൻസ്റ്റാളേഷനുകളും സംരക്ഷിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. അടിയന്തര ഘട്ടങ്ങളിൽ വേഗത്തിലും ഏകോപിതവുമായ പ്രതികരണങ്ങൾ ഉറപ്പാക്കുന്നതിനാണ് ഡ്രിൽ. ഇതുമായി ബന്ധപ്പെട്ട് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ പ്രധാനമന്ത്രിയെ കണ്ടു.