നഗരങ്ങളില്‍ വാഹന പാര്‍ക്കിംഗ് ഒരു പ്രശ്നമാണോ ? പരിഹാരമായി കൊക്കോ ഉണ്ട്.. വേറിട്ട ബിസിനസ് സംരംഭമായ കൊക്കോനെറ്റിനെ കുറിച്ച് ഇവിടെ വായിക്കുക : #Kokonet

 


എറണാകുളം : കൊച്ചി ആസ്ഥാനമായുള്ള കൊക്കോനെറ്റ് സൊല്യൂഷൻസ് എന്ന സ്റ്റാർട്ടപ്പാണ് കാർ പാർക്കിംഗ് ഒരു ബിസിനസ് ആക്കി മാറ്റുന്നത്. മൂന്ന് വർഷം മുമ്പ് തുടങ്ങിയ സ്ഥാപനം പാർക്കിങ് സൊല്യൂഷനുമായി മാർച്ചിൽ തിരുവനന്തപുരത്തെത്തും. ഒരു മൊബൈൽ ആപ്പ് വഴി അവരെ അറിയിച്ചാൽ മതി. കമ്പനിയുടെ ഡ്രൈവർ എത്തി കാർ കൊണ്ടുപോകും. വാഹനം ആവശ്യപ്പെടുമ്പോൾ തിരികെ നൽകും. ആളൊഴിഞ്ഞ സ്ഥലങ്ങൾ വാടകയ്ക്ക് എടുത്താണ് പാർക്കിങ് സൗകര്യം ഒരുക്കിയിരിക്കുന്നത്. നിലവിൽ കാറുകൾക്ക് മാത്രമാണ് സർവീസ്.

തൃശൂർ ദേശമംഗലം സ്വദേശി എസ്.പ്യാരിലാൽ ആണ് കൊക്കോയുടെ സ്ഥാപകൻ. സുഹൃത്തും ദുബായിലെ അക്കൗണ്ടൻ്റുമായ ഷാഹുൽ ഹമീദാണ് പങ്കാളി. സോഫ്റ്റ്‌വെയർ പ്രൊഡക്ട് ആർക്കിടെക്റ്റായിരുന്ന പ്യാരിലാൽ, കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ടപ്പോഴാണ് ഈ ആശയം മുന്നോട്ടുവച്ചത്. കാക്കനാട്ടെ ഡോക്‌ടേഴ്‌സ് ടവർ ആശുപത്രിയിലാണ് അദ്ദേഹം സേവനം ആരംഭിച്ചത്. പിന്നീട്, മെഡിക്കൽ ട്രസ്റ്റുകൾ, ലിസി ആശുപത്രികൾ, തിരക്കുള്ള ഹോട്ടലുകൾ, ബേക്കറികൾ, തുടങ്ങിയവയെല്ലാം സേവനങ്ങൾ ആവശ്യപ്പെട്ടു. കോൺഫറൻസ് സംഘാടകരും കൊക്കോയെ സമീപിക്കുന്നു.

മണിക്കൂറിന് 50-80 രൂപയാണ് പാർക്കിങ് ഫീസ്. ഓരോ മണിക്കൂറിനും 10 രൂപ അധികം ഈടാക്കും.
 വിദ്യാർത്ഥികൾക്ക് പാർട്ട് ടൈം ജോലിക്കാരായും പ്രവർത്തിക്കാം. പരിശീലനം നൽകും. അവർക്ക് 18,000 മുതൽ 30,000 രൂപ വരെ സമ്പാദിക്കാം. കോഴിക്കോട്, കോട്ടയം, കൊല്ലം, ബംഗളൂരു എന്നിവിടങ്ങളിൽ കൊക്കോ ഉടൻ ആരംഭിക്കും. ഫ്രാഞ്ചൈസിംഗും നൽകും.
 തിരക്കുള്ള സ്ഥാപനങ്ങൾ കൊക്കോയുമായി ധാരണയിലെത്തി. ഇവിടെ വരുന്നവർ കൊക്കോയുടെ മൊബൈൽ ആപ്ലിക്കേഷനിലോ വെബ്സൈറ്റിലോ അറിയിച്ചാൽ മതി. നിങ്ങൾ നിങ്ങളുടെ കാറുമായി എത്തുമ്പോൾ, കൊക്കോയുടെ ഡ്രൈവർ കാത്തിരിക്കും.
 മടങ്ങുന്ന സമയം അറിയിച്ചാൽ ഏഴു മിനിറ്റിനുള്ളിൽ കാർ തിരികെ നൽകും. എടുക്കുമ്പോൾ കാറിൻ്റെ ഫോട്ടോ എടുക്കും. ഈ ഫോട്ടോ കാണിച്ച് തിരികെ വരുമ്പോൾ ഉറപ്പിച്ച ശേഷമാണ് കാർ കൈമാറുന്നത്. അപകടമുണ്ടായാൽ ഇൻഷുറൻസ് നൽകും.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0