നേരിയരി മൊത്ത വ്യാപാരി വളപട്ടണം മന്നയിലെ അഷ്റഫിൻ്റെ വീട്ടിൽ നിന്ന് കവർന്നത് പരാതിയിൽ പറഞ്ഞതിനേക്കാൾ കൂടുതൽ സ്വർണ്ണവും പണവും. 300 പവൻ സ്വർണവും 1 കോടി രൂപയും കവർന്നെന്നായിരുന്നു പരാതി. പ്രതിയായ ലിജേഷ് വീട്ടിലെ കട്ടിലിനടിയിൽ പ്രത്യേക അറയുണ്ടാക്കിയാണ് മോഷണ മുതൽ സൂക്ഷിച്ചത്. 400 പവനോളം സ്വർണ്ണവും 1 കോടി 28 ലക്ഷത്തോളം രൂപയുമാണ് കണ്ടെത്തിയത്. കീച്ചേരിയിൽ മുമ്പ് നടത്തിയ കവർച്ച തെളിയാത്തതാണ് സമാന രീതിയിൽ വീണ്ടും മോഷണം നടത്താൻ പ്രതിയെ പ്രേരിപ്പിച്ചതെന്ന് അന്വേഷണ സംഘം പറഞ്ഞു.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.