എഡിഎം നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട് പിപി ദിവ്യയെ പ്രത്യേക അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും. എഡിഎമ്മിനെതിരെ കോഴ ആരോപണം ഉന്നയിച്ച ടി വി പ്രശാന്തിനെയും അന്വേഷണ സംഘം ചോദ്യം ചെയ്യും. നവീൻ്റെ യാത്രയയപ്പ് ചടങ്ങിൽ പങ്കെടുത്ത കൂടുതൽ ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കാനാണ് നിലവിൽ സംഘത്തിൻ്റെ തീരുമാനം.
അതേസമയം, ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുള്ള പിപി ദിവ്യ മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിക്കും. ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. ആരോപണവിധേയയായ പി.പി.ദിവ്യയെ ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനത്തുനിന്നും നീക്കി. സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റാണ് ഇത് സംബന്ധിച്ച് പ്രസ്താവന ഇറക്കിയത്. ദിവ്യയെ സംരക്ഷിക്കുന്ന നിലപാടാണ് ആദ്യഘട്ടത്തിൽ ദിവ്യയടക്കമുള്ള സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് സ്വീകരിച്ചത്. എന്നാൽ ഒടുവിൽ ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങി അദ്ദേഹം രാജിവച്ചു.
നവീൻ ബാബുവിൻ്റെ സഹോദരൻ അഡ്വ. പ്രവീണ്‍ ബാബു തൻ്റെ പരാതിയിൽ എല്ലാവിധ നടപടികളും സ്വീകരിച്ച് ശിക്ഷ നടപ്പാക്കിയാൽ മാത്രമേ പൂർണമായ ആശ്വാസം ലഭിക്കുകയുള്ളൂവെന്ന് അദ്ദേഹം വ്യക്തമാക്കി. പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.