അവയവക്കടത്ത് കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത് ; വിദേശത്തേക്ക് പോയവര്‍ തിരിച്ചെത്തിയിട്ടില്ല ... #Sabith

 


കൊച്ചിയിലെ അവയവക്കടത്ത് കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത്. അറസ്‌റ്റിലായ സാബിത്ത് രണ്ടാഴ്‌ച മുമ്പ് പോലും അവയവ കച്ചവടത്തിനായി ആളുകളെ വിദേശത്തേക്ക് കൊണ്ടുപോയിരുന്നു. സബിത്ത് അവയവക്കച്ചവടം നടത്തിയ ആളുകളെ കണ്ടെത്തി മെഡിക്കൽ ബോർഡ് രൂപീകരിക്കാനാണ് തീരുമാനംരൂപീകരിക്കാൻ തീരുമാനിച്ചു.
ഏതൊക്കെ അവയവങ്ങളാണ് നഷ്ടപ്പെട്ടതെന്ന് കണ്ടെത്താൻ മെഡിക്കൽ ബോർഡ് രൂപീകരിക്കും. വൃക്കയ്ക്ക് പുറമെ കരളിൻ്റെ ഒരു ഭാഗവും കച്ചവടം നടത്തിയതായി സംശയിക്കുന്നു. അവയവ കച്ചവടത്തിന് പോയ ഇതര സംസ്ഥാന തൊഴിലാളികളിൽ ചിലർ തിരിച്ചെത്തിയില്ല. ഇവർക്ക് എന്ത് സംഭവിച്ചുവെന്ന് കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നുണ്ട്.

10 ദിവസം മാത്രം വാടകയ്ക്ക് താമസിച്ചിരുന്ന വീടിൻ്റെ വിലാസത്തിലാണ് സാബിത്തിന് പാസ്പോർട്ട് ലഭിച്ചത്. മനുഷ്യക്കടത്തിന് വിധേയരായ പലർക്കും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ട്. പണം വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് മാഫിയകൾ തമ്മിലുള്ള തർക്കമാണ് വിവരം പുറത്തായതെന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. കേസിൽ രണ്ടുപേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു.


മൂന്ന് വർഷത്തിനിടെ ഇരുന്നൂറിലധികം പേരെയാണ് സാബിത്ത് അവയവക്കടത്തിന് ഇറാനിലേക്ക് കൊണ്ടുവന്നത്. ഒരാളെ എത്തിച്ചതിന് പ്രതികൾ 60 ലക്ഷം രൂപ കൈപ്പറ്റി. അവയവം ദാനം ചെയ്തയാൾക്ക് 10 ലക്ഷം രൂപയും നൽകി.

വ്യാജ പാസ്‌പോർട്ടും ആധാർ കാർഡും തയ്യാറാക്കിയാണ് പ്രതികൾ ഇറാനിലേക്ക് ആളുകളെ എത്തിച്ചത്. ഹൈദരാബാദ് കേന്ദ്രീകരിച്ചായിരുന്നു അവയവക്കടത്ത് സംഘം പ്രവർത്തിച്ചിരുന്നത്. വ്യാജ ആധാർ കാർഡുമായി കേരളത്തിലെത്തിയ ചില ഇതര സംസ്ഥാന തൊഴിലാളികളെയും സാബിത്ത് ഇറാനിലെത്തിച്ചു. അവയവക്കടത്തിന് കൊണ്ടുപോയവരിൽ ചിലർ ഇറാനിൽ മരിച്ചതായും വിവരമുണ്ട്.

കൊച്ചിക്ക് പുറമെ കാസർകോട് ജില്ലയിൽ നിന്നാണ് കൂടുതൽ മലയാളികളെ അവയവക്കടത്തിന് ഇറാനിലേക്ക് കൊണ്ടുവന്നത്. കേന്ദ്ര ഏജൻസികൾ പ്രതികളെ നിരീക്ഷിച്ചു വരികയായിരുന്നു. തുടർന്ന് കൊച്ചി നെടുമ്പാശേരിയിൽ വെച്ച് സാബിത്തിനെ അറസ്റ്റ് ചെയ്തു. വിവിധ സ്ഥലങ്ങളിൽ നിന്ന് അവയവക്കടത്തിന് സംഘം ഇറാനിലേക്ക് പോയതായി കേന്ദ്ര അന്വേഷണ ഏജൻസികൾ വിവരം ശേഖരിച്ചിട്ടുണ്ട്. പോലീസ് കസ്റ്റഡിയിൽ കഴിയുന്ന സാബിത്തിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.

MALAYORAM NEWS is licensed under CC BY 4.0