മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചില്ല. സ്‌ഫോടനവുമായി ബന്ധപ്പെട്ട ചോദ്യത്തിലാണ് ചന്ദ്രശേഖര്‍ രോഷാകുലനായത് . തന്നോട് ആരും ആ ചോദ്യം ചോദിക്കരുതെന്നും തൻ്റെ മതേതര മനസ്സിനെ ആരും ചോദ്യം ചെയ്യരുതെന്നും പ്രേരണാപരമായ ചോദ്യങ്ങളില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. തന്നെ വർഗീയവാദിയെന്ന് വിളിക്കരുതെന്നും അങ്ങനെ വിളിച്ചാൽ മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു. കേരളം മതമൈത്രിയുടെ നാടാണോ എന്ന ചോദ്യത്തിന് രാജീവ് ചന്ദ്രശേഖർ കൃത്യമായ മറുപടി നൽകിയില്ല.