മതവിദ്വേഷം പടരുന്ന വേളയിൽ മതസൗഹാർദത്തിൻ്റെ തിരുവനന്തപുരത്ത് തലയുയർത്തി നിൽക്കുന്നു. ഒരു മതിൽ രണ്ട് വിശ്വാസങ്ങൾ. പാളയം ജുമാ മസ്ജിദും പാളയത്തെ ശക്തി വിനായക ക്ഷേത്രവും രാജഭരണകാലം മുതൽ തന്നെ അടുത്തടുത്താണ്. റോഡിന് അക്കരെ ക്യാമ്പിലെ സെൻ്റ് ജോസഫ് പള്ളി.
സ്വാതന്ത്ര്യത്തിന് മുമ്പുള്ള കാലഘട്ടത്തിൽ വിവിധ സമുദായങ്ങളിൽ നിന്നുള്ള സൈനികർക്കായി നിർമ്മിച്ച ക്ഷേത്രങ്ങളും ഇസ്ലാം-ക്രിസ്ത്യൻ പള്ളികളും.. അക്കാലത്ത് നിർമ്മിച്ചതാണ്, എന്നാൽ പിന്നീട് വളരെക്കാലം വികസിച്ചു. അതും എല്ലാ സമുദായങ്ങളുടെയും സഹകരണത്തോടെ.
ശക്തി വിനായക ക്ഷേത്രത്തിന് പുതിയ ഗോപുരം നിർമ്മിച്ചു. കാലങ്ങളായുള്ള എല്ലാ മതസ്ഥരുടെയും ആഗ്രഹമായിരുന്നു ക്ഷേത്രത്തിൻ്റെ അലങ്കാര ഗോപുരം എന്ന് പാളയം ഇമാം ഷുഹൈബ് മൗലവി പറഞ്ഞു.
വ്യാജ കേരള കഥകൾ വാഴുന്ന കാലത്ത് വർഷങ്ങൾക്ക് മുമ്പ് മാതൃകാപരമായ ചില യഥാർത്ഥ കേരള കഥകൾ നമുക്ക് മുന്നിൽ മാതൃകയാവുകയാണെന്ന് ക്ഷേത്രം പൂജാരി ബൈറ്റ് വിനോദ് പറഞ്ഞു.