കൊടും ചൂടിൽ വെന്തുരുകി കൊല്ലത്തിൻ്റെ കിഴക്കൻ മേഖല . രണ്ടാഴ്ചയ്ക്കിടെ പുനലൂരിൽ മാത്രം 20ലധികം പേർക്കാണ് സൂര്യതാപമേറ്റത് ചൂടിനെ തുടർന്ന് പുനലൂർ അടഞ്ഞ ഇടങ്ങളിൽ വോട്ടിങ് ശതമാനം കുറവാണെന്നാണ് വിലയിരുത്തൽ. കൊടുംചൂടിൽ പുനലൂരിൻ്റെ പ്രത്യേക കാലാവസ്ഥയെക്കുറിച്ച് പഠിക്കാൻ സർക്കാർ ഏജൻസികൾ ഒന്നും ചെയ്യുന്നില്ലെന്ന് ആക്ഷേപമുണ്ട്.
കൊല്ലം ഉൾപ്പെടെ മൂന്ന് ജില്ലകളിൽ ഇന്ന് ഉഷ്ണ തരംഗ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഉഷ്ണതരംഗ സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റേയും
താപനില ഉയരുമെന്ന് മുന്നറിയിപ്പിന്റെയും അടിസ്ഥാനത്തിലാണ് ഉഷ്ണതരംഗ
മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.
ഇന്നലെ പാലക്കാട്ട് ഉഷ്ണതരംഗം സ്ഥിരീകരിച്ചു. റെക്കോർഡ് ചൂടാണ് രേഖപ്പെടുത്തിയത്. 41.4 ഡിഗ്രി സെൽഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്. ഉഷ്ണതരംഗം അതീവ ജാഗ്രത വേണ്ട സാഹചര്യമാണ്.പൊതുജനങ്ങളും ഭരണ ഭരണേതര സംവിധാനങ്ങളും വേണ്ട ജാഗ്രത പാലിക്കണം.
സൂര്യാഘാതവും സൂര്യാതപവും ഏല്‍ക്കാന്‍ സാധ്യത കൂടുതലാണ്. സൂര്യാഘാതം
മരണത്തിലേക്ക് വരെ നയിച്ചേക്കാം.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.