വഴിയരികിൽ നിന്നവർക്ക് മൊബൈൽ ഫോണും എസിയും ;200 കോടിയുടെ സ്വത്ത്‌ ധാനം ചെയ്ത് ദമ്പത്തികൾ സന്യാസത്തിലേക്ക്...#Donation

ഗുജറാത്തിൽ കോടീശ്വരൻമാരായ ദമ്പതികൾ തങ്ങളുടെ സ്വത്ത് സന്ന്യാസിമാർക്കായി സംഭാവന ചെയ്യുന്നു. ഹിമ്മത്നഗറിലെ നിർമാണ മേഖലയിൽ വ്യവസായികളായ ദമ്പതികൾ തങ്ങളുടെ 200 കോടി രൂപയുടെ സമ്പത്ത് ദാനം ചെയ്ത ശേഷം സന്യാസം സ്വീകരിക്കുന്നു. ജൈനമത വിശ്വാസിയായ ഭവേഷ് ഭണ്ഡാരിയും ഭാര്യയും ഈ മാസം 22ന് സന്യാസം സ്വീകരിക്കും.

  2022 ൽ, അവരുടെ 19 വയസ്സുള്ള മകളും 16 വയസ്സുള്ള മകനും സന്ന്യാസം സ്വീകരിച്ചു. ഇതിന് പിന്നാലെയാണ് ഇരുവരുടെയും തീരുമാനം. സന്യാസം സ്വീകരിക്കുന്നതിന് മുമ്പ് അവർ നാല് കിലോമീറ്റർ ഘോഷയാത്ര നടത്തിയിരുന്നു. ഈ യാത്രയിൽ അവർ തങ്ങളുടെ സ്വത്ത് ദാനം ചെയ്തു. രാജകീയ വസ്ത്രം ധരിച്ച ഇരുവരും മൊബൈൽ ഫോണുകളും എയർ കണ്ടീഷണറുകളും ഉൾപ്പെടെ എല്ലാം സംഭാവന ചെയ്തതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

  സന്യാസം എടുത്താൽ ഭൗതിക വസ്തുക്കൾ ഉണ്ടാകരുത്. രണ്ട് വെള്ള വസ്ത്രങ്ങൾ, ഭിക്ഷക്കുള്ള പാത്രം, ഇരിക്കുന്ന സ്ഥലം വൃത്തിയാക്കാൻ ഒരു ചൂൽ എന്നിവ മാത്രമേ ഉണ്ടാകൂ. വേനൽക്കാലത്ത് നഗ്നപാദനായി യാത്ര ചെയ്യാൻ.
MALAYORAM NEWS is licensed under CC BY 4.0