നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ വരെ ചോർന്നിരിക്കാം.. കോടിക്കണക്കിന് ജനങ്ങളുടെ സ്വകാര്യ വിവരങ്ങൾ കോവിഡ് പോർട്ടലിൽ നിന്നും ചോർന്നതായി റിപ്പോർട്ടുകൾ.. #CowinDataBreach

കോവിഡ് പോർട്ടലിലെ വിവരങ്ങൾ ചോർന്നതിനെതിരെ കേന്ദ്ര സർക്കാർ പ്രതിരോധത്തിലാണ്.  അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീമിന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശം നൽകി.  അതേസമയം, വിവര ചോർച്ച സ്വകാര്യതയുടെ ലംഘനമാണെന്നും അന്വേഷണം പ്രഖ്യാപിക്കണമെന്നും പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടു.

കോവിൻ പോർട്ടലിലെ ഡാറ്റ ചോർച്ച സംബന്ധിച്ച എല്ലാ റിപ്പോർട്ടുകളും അടിസ്ഥാന രഹിതമാണെന്നാണ് കേന്ദ്ര സർക്കാരിന്റെ പ്രതികരണം.  പണ്ട് ചോർന്ന വിവരങ്ങൾ പുറത്തുവരികയാണെന്നും കോവിനിലെ വിവരങ്ങൾ നേരിട്ട് ലഭിക്കില്ലെന്നും രാജീവ് ചന്ദ്രശേഖർ ട്വീറ്റ് ചെയ്തു.  വ്യക്തിയുടെ ഫോൺ നമ്പറോ ആധാർ നമ്പറോ നൽകിയാൽ, പേര്, വാക്സിനേഷൻ ഐഡി നമ്പർ, ജനനത്തീയതി, വാക്സിനേഷൻ സെന്റർ തുടങ്ങിയ വിവരങ്ങൾ ടെലിഗ്രാം ബോട്ട് വഴി അയയ്ക്കും.
  സംഭവത്തിൽ അന്വേഷണം പ്രഖ്യാപിക്കണമെന്നും ഇത് സ്വകാര്യതയുടെ ലംഘനമാണെന്നും പ്രതിപക്ഷ നേതാക്കൾ പ്രസ്താവിച്ചു.
  കോവിൻ പോർട്ടലിന്റെ സുരക്ഷ സംബന്ധിച്ച് നേരത്തെ തന്നെ സംശയങ്ങൾ ഉയർന്നിരുന്നുവെങ്കിലും എല്ലാ വിവരങ്ങളും സുരക്ഷിതമാണെന്നാണ് കേന്ദ്ര സർക്കാർ അവകാശപ്പെടുന്നത്.  ഡാറ്റ ചോർച്ച സംബന്ധിച്ച വാർത്തകൾ പുറത്തുവന്നതോടെ ടെലിഗ്രാം ബോട്ടും പ്രവർത്തനം നിർത്തി.  വിവര ചോർച്ച രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്നുണ്ടെന്നും സംഭവത്തിൽ നടപടി വേണമെന്ന ആവശ്യം ശക്തമാക്കിയിട്ടുണ്ടെന്നും പ്രതിപക്ഷ പാർട്ടികൾ പറഞ്ഞു.
MALAYORAM NEWS is licensed under CC BY 4.0