Trissur എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Trissur എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

തൃശൂര്‍ യുവ ദമ്പതികളുടെ ഫ്‌ളാറ്റിലെ ഫ്രിഡ്ജില്‍ ഗർഭസ്ഥ ശിശുവിൻ്റെ മൃതദേഹം #Trissur


 തൃശൂര്‍:കൊടുങ്ങല്ലൂരിൽ യുവ ദമ്പതികൾ താമസിക്കുന്ന ഫ്ലാറ്റിലെ ഫ്രിഡ്ജിൽ നിന്ന് ഗർഭസ്ഥ ശിശുവിൻ്റെ മൃതദേഹം കണ്ടെത്തി. ചാത്തേടത്ത് പറമ്പിലെ ഫ്ലാറ്റിൽ നിന്നാണ് മൂന്ന് മാസം പ്രായമുള്ള ഗർഭസ്ഥ ശിശുവിൻ്റെ മൃതദേഹം കണ്ടെത്തിയത്. ഫ്രിഡ്ജിൽ ചെറിയ പെട്ടിക്കുള്ളിൽ സൂക്ഷിച്ച നിലയിലായിരുന്നു മൃതദേഹം.

രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. താന്‍ മൂന്ന് മാസം ഗര്‍ഭിണിയായിരുന്നുവെന്നും ഇക്കഴിഞ്ഞ 20ാം തീയതി വയറുവേദന അനുഭവപ്പെടതിനെ തുടര്‍ന്ന് മാസം തികയാതെ പ്രസവിക്കുകയായിരുന്നുവെന്നുമാണ് യുവതി നല്‍കിയ മൊഴി.

നഴ്‌സിംഗ് പഠിച്ചിട്ടുള്ള താൻ ശിശുവിനെ സ്വയം വേർപ്പെടുത്തുകയായിരുന്നുവെന്ന് യുവതി പോലീസിന് മൊഴി നൽകി. മൃതദേഹം കളയാനുള്ള ബുദ്ധിമുട്ട് കാരണമാണ് ഫ്രിഡ്ജിൽ സൂക്ഷിച്ചതെന്നും യുവതി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

 Body of unborn baby found in fridge of young couple's flat in Kodungallur

ശമ്പള വര്‍ധനവ് പരിഷ്കരിക്കാന്‍ ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ ഫെബ്രുവരി 21 ന് പണിമുടക്കും #United_Nurses_Association


 തൃശ്ശൂർ: അടിസ്ഥാന ശമ്പളം 40,000 രൂപയായി ഉയർത്തണം എന്നതടക്കമുള്ള ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ സമരത്തിലേക്ക്. ഫെബ്രുവരി 21ന് 476 സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ പണിമുടക്കും.

തൃശ്ശൂരിൽ ചേർന്ന യോഗത്തിന് ശേഷം യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ (യു.എൻ.എ.) ഭാരവാഹികളാണ് ഇക്കാര്യം അറിയിച്ചത്. ഫെബ്രുവരി 21ന് നഴ്സുമാർ തൃശ്ശൂരിൽ ഒത്തുകൂടി സമര പ്രഖ്യാപന കൺവെൻഷൻ നടത്തും. അന്നേ ദിവസം മൂന്നിലൊന്ന് നഴ്സുമാർ മാത്രമാണ് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ ജോലിയിൽ പ്രവേശിക്കുക.

കഴിഞ്ഞ ഏഴു വർഷമായി ആരോഗ്യ മേഖലയിൽ ശമ്പള പരിഷ്കരണം നടന്നിട്ടില്ലെന്ന് യു.എൻ.എ ചൂണ്ടിക്കാട്ടുന്നു. 2016ൽ സുപ്രീംകോടതി നിർദ്ദേശ പ്രകാരം കേന്ദ്ര സർക്കാർ ജഗദീഷ് കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചു. സർക്കാർ നഴ്സുമാർക്ക് തുല്യമായ ശമ്പളം സ്വകാര്യ മേഖലയിലെ നഴ്സുമാർക്കും ലഭിക്കണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

റിപ്പോർട്ടിലെ ശുപാർശകൾ ഇതുവരെ സംസ്ഥാനത്ത് നടപ്പാക്കിയിട്ടില്ല. 40,000 രൂപ അടിസ്ഥാന ശമ്പളമാക്കണമെന്നാണ് അഞ്ച് വർഷമായി യു.എൻ.എ ആവശ്യപ്പെടുന്നത്.

 Nurses in private hospitals to go on strike; will go on strike on February 21st

അമ്മയെ കൊലപ്പെടുത്തിയ മകളും ആണ്‍സുഹൃത്തും മുണ്ടൂരില്‍ അറസ്റ്റില്‍ #crime #trissur

 


മുണ്ടൂരില്‍ അമ്മയെ കൊലപ്പെടുത്തിയ മകളും ആണ്‍സുഹൃത്തും അറസ്റ്റിലായി. കഴിഞ്ഞ ശനിയാഴ്ച മുണ്ടൂർ സ്വദേശിനി 75 വയസ്സുള്ള തങ്കമണിയാണ് കൊല്ലപ്പെട്ടത്.തങ്കമണിയുടെ ഏകമകള്‍ സന്ധ്യ അയല്‍വാസിയും ആണ്‍സുഹൃത്തുമായ നിഥിനുമായി ചേർന്നാണ് കൊലപാതകം നടത്തിയത്. തങ്കമണിയുടെ കൈവശം ഉണ്ടായിരുന്ന സ്വർണ്ണാഭരണങ്ങള്‍ കൈക്കലാക്കാൻ വേണ്ടിയായിരുന്നു കൊലപാതകം.

കൊലപാതകത്തിന് ശേഷം മൃതദേഹം പറമ്ബില്‍ കൊണ്ട് ഇടുകയായിരുന്നു. ശേഷം തങ്കമണി വീണ് മരിച്ചതാണെന്ന് നാട്ടുകാരെയും കുടുംബത്തെയും ബോധ്യപ്പെടുത്തി. എന്നാല്‍ പോസ്റ്റ്മോർട്ടത്തിന് ശേഷം കൊലപാതകമാണെന്ന് തിരിച്ചറിയുകയായിരുന്നു. പ്രതികളെ രണ്ടുപേരെയും പേരാമംഗലം പൊലീസ് അറസ്റ്റ് ചെയ്തു.

തൃശൂരിലെ ചില്‍ഡ്രന്‍സ് ഹോമില്‍ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് പതിനേഴു വയസ്സുകാരനെ തലക്ക് അടിച്ചുകൊന്നു ; കൊലപെടുതിയത് സഹഅന്തേവാസിയായ പതിനാറുകാരന്‍ # murdercase

 

 


തൃശ്ശൂര്‍: തൃശ്ശൂരിലെ ഇരിങ്ങാലക്കുടയിലുള്ള ഒരു ചിൽഡ്രൻസ് ഹോമിൽ ഒരു കുട്ടിയെ തലയ്ക്കടിച്ചു കൊന്നു. രാമവർമപുരത്തുള്ള സർക്കാർ ചിൽഡ്രൻസ് ഹോമിലാണ് സംഭവം. ഇരിങ്ങാലക്കുട സ്വദേശിയായ അഭിഷേക് (17) ആണ് മരിച്ചത്. മരിച്ചയാൾ ഒരു സഹപ്രവർത്തകൻ ചുറ്റിക കൊണ്ട് തലയിൽ അടിച്ച് കൊലപ്പെടുത്തി.

ഇന്നലെ രാത്രി നടന്ന വാക്കുതർക്കത്തെ തുടർന്ന്, 16 വയസ്സുള്ള കുട്ടി ഇന്ന് വീണ്ടും തർക്കത്തിലേർപ്പെടുകയും 17 വയസ്സുള്ള അഭിഷേക് എന്ന കുട്ടിയെ കൊലപ്പെടുത്തുകയും ചെയ്തു. അഭിഷേകിനെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നിലവിൽ തൃശ്ശൂർ മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുന്നു.

സംഭവത്തിൽ തൃശ്ശൂർ പോലീസ് അന്വേഷണം ആരംഭിച്ചു. മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ കുട്ടികളുടെ വീട്ടിലെത്തി.

പീച്ചി ഡാം റിസര്‍വോയറില്‍ വീണു ചികിത്സയിലായിരുന്ന വിദ്യാർത്ഥികളിൽ ഒരാൾ മരിച്ചു ;പട്ടിക്കാട് സ്വദേശിനിയായ അലീന ആണ് മരിച്ചത്. #accident

 


 

 

തൃശ്ശൂരിലെ പീച്ചി ഡാം റിസർവോയറിൽ വീണ നാല് വിദ്യാർത്ഥികളിൽ ഒരാൾ മരിച്ചു. പട്ടിക്കാട് സ്വദേശിനിയായ അലീന (16) ആണ് മരിച്ചത്. തൃശ്ശൂരിലെ ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ 12.30 ഓടെയാണ് മരിച്ചത്. തൃശ്ശൂരിലെ സെന്‍റെ  ക്ലെയേഴ്‌സ് സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.

ഇന്നലെ അണക്കെട്ടിൽ വീണ നാല് പേരെയും രക്ഷപ്പെടുത്തി. പീച്ചി സ്വദേശികളായ നിമ, അലീന, ആനി ഗ്രേസ്, എറിൻ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്നലെ ഉച്ചകഴിഞ്ഞ് 3 മണിക്കാണ് അപകടം. കുട്ടികൾ കുളിക്കുന്നതിനിടെയാണ് അപകടം. നാല് പെൺകുട്ടികളെയും തൃശ്ശൂരിലെ ജൂബിലി മിഷനിൽ പ്രവേശിപ്പിച്ചു. അവരിൽ മൂന്ന് പേരുടെ നില ഗുരുതരമായിരുന്നു. അവരെ ആശുപത്രിയിൽ എത്തിക്കുമ്പോൾ നാഡിമിടിപ്പ് സാധാരണ നിലയിലായിരുന്നില്ല.

മുതിർന്ന ഡോക്ടർമാരെ ആശുപത്രിയിൽ വിളിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചിരുന്നു. അവരുടെ ചികിത്സയ്ക്കായി പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കുമെന്നും ആവശ്യമെങ്കിൽ പുറത്തുനിന്നുള്ള ഡോക്ടർമാരെ കൊണ്ടുവരുമെന്നും മന്ത്രി കെ രാജൻ പറഞ്ഞിരുന്നു.

മറ്റ് മൂന്ന് പേർ വെന്റിലേറ്ററുകളിൽ തുടരുന്നു. ഈദ് ആഘോഷിക്കാൻ കുട്ടികൾ നിമയുടെ വീട്ടിൽ എത്തിയിരുന്നു. അതേസമയം, കുട്ടികൾ അണക്കെട്ടിലെ ജലസംഭരണിയിൽ കുളിക്കാൻ എത്തിയിരുന്നു. അപകടത്തിൽ ആദ്യം പരിക്കേറ്റത് കുട്ടികളിൽ ഒരാളാണ്. ഈ കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മറ്റുള്ളവരും അപകടത്തിൽപ്പെട്ടു. നിമയുടെ സഹോദരി അപകടത്തെക്കുറിച്ച് നാട്ടുകാരെ അറിയിച്ചു. നാട്ടുകാർ ഉടൻ തന്നെ പെൺകുട്ടികളെ രക്ഷപ്പെടുത്തി.

ഒടുവില്‍ പിടിവീണു. ഓൺലൈൻ ജോലിക്കായി ലക്ഷങ്ങൾ വാങ്ങി മുങ്ങിയ കേസിൽ കണ്ണൂർ സ്വദേശി അറസ്റ്റിൽ #FRAUDCASE


തൃശൂർ
: ഓൺലൈൻ ജോലിയിലൂടെ ലക്ഷങ്ങൾ സമ്പാദിക്കാമെന്ന് വാഗ്ദാനം ചെയ്‌ത് ലക്ഷങ്ങൾ തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. കണ്ണൂർ ചക്കരക്കൽ ഇരിവേരി മുക്കിലെ പീടിക സദേശി റഫ്‌നാസ് (25) നെയാണ് കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്. കൊടുങ്ങല്ലൂർ കാട്ടാകുളം സ്വദേശി രാഹുലിൽനിന്ന് ഓൺലൈൻ ജോലിയിലൂടെ ലക്ഷങ്ങൾ സമ്പാദിക്കാം എന്ന വാഗ്ദാനം നൽകിയാണ് ഇയാൾ ഏഴ് ലക്ഷം രൂപ തട്ടിയെടുത്തത്.

രാഹുലും, രാഹുലിൻ്റെ ഭാര്യയും ഏഴ് ലക്ഷത്തോളം രൂപ പ്രതി പറഞ്ഞ അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കുകയായിരുന്നു. പണം കൊടുത്തിട്ടും ജോലിയോ ലാഭമോ ലഭിക്കാതായതോടെ രാഹുൽ പൊലീസിൽ പരാതി നൽകുകയായിരുന്നു. പണം പിൻവലിച്ച പ്രതി സ്വർണവും മറ്റും വാങ്ങിയ ശേഷം വിദേശത്തേക്ക് കടന്നു കളഞ്ഞു. വിദേശത്തു നിന്ന് കഴിഞ്ഞ ദിവസം കരിപ്പൂർ വിമാനത്താവളത്തിൽ വന്നിറങ്ങിയ പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു.

സ്വകാര്യ ബസിൽനിന്ന്​ വിദ്യാർത്ഥികളെ കണ്ടക്ടർ തള്ളിയിട്ടു... #Crime_News

 

തൃശൂരിൽ വിദ്യാർത്ഥികളെ ബസിൽ നിന്നും കണ്ടക്ടർ തള്ളിയിട്ടെന്ന് പരാതി. കള്ളിമംഗലം ആർട്സ് ആൻഡ് സയൻസ് കോളജിലെ വിദ്യാർത്ഥികളാണ് പരാതിയതുമായി രംഗത്തെത്തിയത്. നാല് വിദ്യാർത്ഥികൾക്ക് പരുക്കേറ്റു.

പരുക്കേറ്റ വിദ്യാർത്ഥികൾ ചേലക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. തൃശൂർ- തിരുവില്വാമലറൂട്ടിൽ സർവീസ് നടത്തുന്ന പ്രിയമോൾ ബസിനെതിരെയാണ് പരാതി നൽകിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

ജില്ലയില്‍ വിവിധയിടങ്ങളില്‍ ഭൂചലനം; മൂന്ന് മുതല്‍ നാല് സെക്കന്റ് വരെ പ്രകമ്പനം നീണ്ടുനിന്നു... #Earthquake

 


തൃശൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടു. കുന്നംകുളം, വേലൂര്‍, മുണ്ടൂര്‍, എരുമപ്പെട്ടി കരിയന്നൂര്‍, വെള്ളറക്കാട്, നെല്ലിക്കുന്ന്, വെള്ളത്തേരി, മരത്തംക്കോട്, കടങ്ങോട് ഭാഗങ്ങളിലാണ് ഭൂചലനമുണ്ടായത്. മൂന്ന് മുതല്‍ നാല് സെക്കന്റ് വരെ പ്രകമ്പനം നീണ്ടുനിന്നു.

ഇന്ന് രാവിലെ 8:15നാണ് ശക്തമായ പ്രകമ്പനത്തോടൊപ്പം ഭൂമി കുലുങ്ങുന്നതായി അനുഭവപ്പെട്ടത്. വലിയ ശബ്ദത്തോടെയാണ് പലയിടത്തും പ്രകമ്പനം അനുഭവപ്പെട്ടത്. വീടുകളില്‍ അടുക്കളയില്‍ ഇരുന്ന പാത്രങ്ങളും വീട്ടുപകരണങ്ങളും ഉള്‍പ്പെടെ ചലിച്ച് താഴെ വീണു. വിവിധ ഇടങ്ങളില്‍ പരിഭ്രാന്തരായ ആളുകള്‍ വീടിനു പുറത്തേക്ക് ഓടി.

ഭൂചലനം ഉണ്ടായ മേഖലകളിൽ ഉദ്യോഗസ്ഥ സംഘമെത്തി പരിശോധന നടത്താൻ ജില്ലാ ഭരണകൂടം നിർദേശം നൽകി. തഹസിൽദാരുടെയും ജിയോളജി വിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുക.

കെ.എസ്.ആർ.ടി.സി ബസ് യാത്രയ്ക്കിടെ യുവതിക്ക് സുഖ:പ്രസവം. #Kerala_News


തൃശ്ശൂര്‍ തൊട്ടിപ്പാലം കെ.എസ്.ആര്‍.ടി.സി. ബസില്‍ യാത്ര ചെയ്യവേ യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടു. തുടര്‍ന്ന് ബസ് ആശുപത്രിയിലേക്ക് തിരിച്ചുവിട്ടെങ്കിലും ആശുപത്രിയിലെത്തുന്നതിനു മുന്‍പ് യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കി.

തിരുനാവായ മണ്‍ട്രോ വീട്ടില്‍ ലിജീഷിന്റെ ഭാര്യ സെറീന (37) യാണ് ബസില്‍ പെണ്‍കുട്ടിക്ക് ജന്മം നല്‍കിയത്. തൃശ്ശൂരില്‍ നിന്നും തിരുനാവായിലേക്ക് പോവുകയായിരുന്ന സെറീനക്ക് പേരാമംഗലത്ത് വെച്ച് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. ഇതേതുടര്‍ന്ന് ബസ് അമല ആശുപത്രിയിലേക്ക് തിരിക്കുകയായിരുന്നു.

ബസ് ആശുപത്രിയില്‍ എത്തുമ്പോഴേക്കും പ്രസവത്തിന്‍റെ 80 ശതമാനത്തോളം പൂര്‍ത്തിയായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെ ഡോക്ടറും നേഴ്‌സും ബസില്‍ വെച്ച് തന്നെ പ്രസവമെടുക്കുകയായിരുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0