Pariyaram Medical College എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Pariyaram Medical College എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

കണ്ണൂർ പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കെത്തിയ രോഗിയെ ആശുപത്രി വാർഡിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. #Kannur_Medical_college

 


കണ്ണൂർ:
ചികിത്സയിലായിരുന്ന രോഗി ആശുപത്രി വാർഡിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പരിയാരം മെഡിക്കൽ കോളേജിലെ 803-ാം വാർഡിലെ ശുചിമുറിയിൽ ബുധനാഴ്ച രാവിലെ കാസർകോട് ബന്തടുക്കയിലെ വിനോദ് (46) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഉടൻ തന്നെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.

രണ്ട് ദിവസം മുമ്പ് വിനോദിനെ പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. ക്ഷയരോഗം ഉൾപ്പെടെയുള്ള നിരവധി രോഗങ്ങൾക്ക് ചികിത്സ തേടി അദ്ദേഹം ആശുപത്രിയിൽ എത്തിയിരുന്നു. പുലർച്ചെ 4:30 ന് ശുചിമുറിയിൽ പോയ വിനോദ് ഭാര്യ പുറത്തിറങ്ങാത്തപ്പോൾ ബഹളം വയ്ക്കുകയായിരുന്നു. തുടർന്ന് വാതിൽ തകർത്തപ്പോഴാണ് അയാൾ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

(കുറിപ്പ്: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്പ്‌ലൈൻ നമ്പറുകൾ -1056, 0471- 2552056)

 A patient who came for treatment at Kannur Pariyaram Government Medical College was found hanging in the hospital ward.

കേരളത്തിലെ സർക്കാർ മേഖലയിലെ ആദ്യത്തെ മോട്ടോറൈസ്ഡ് 'TAVI' ചികിത്സ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാർഡിയോളജി വിഭാഗമാണ് വിജയകരമായി നടത്തിയത്. #Kannur_GOVT_Medical_College


കേരളത്തിലെ സർക്കാർ മേഖലയിലെ ആദ്യ മോട്ടറൈസ്ഡ് 'ടാവി' (TAVI- ട്രാൻസ് അയോർട്ടിക് വാൽവ് ഇംപ്ലാന്‍റെഷൻ- ഹൃദയം തുറന്നുള്ള ശസ്ത്രക്രിയയില്ലാതെ തന്നെ ഹൃദയത്തിലെ പ്രധാന വാൽവ് ആയ അയോർട്ടിക് വാൽവ് മാറ്റി വെക്കുന്ന ചികിൽസ) കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാർഡിയോളജി വിഭാഗം വിജയകരമായി നിർവ്വഹിച്ചു. ഈ സങ്കേതം ഉപയോഗിച്ചുള്ള ചികിത്സാരീതി, ഹൃദയ ചികിൽസയിലെ മറ്റൊരു വിപ്ലവമായി വിലയിരുത്തപ്പെടുന്നു.

കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ കാർഡിയോളജി വിഭാഗം മേധാവി പ്രൊഫസർ ഡോ: വി. ജയറാമിൻ്റെ നേതൃത്വത്തിലാണ് നവീനമായ ഈ ചികിൽസ നടത്തിയത്. സംഘത്തിൽ ഡോ. വി. സുധാകുമാരി (അസോസിയേറ്റ് പ്രൊഫസർ), ഡോ. രാകേഷ്.കെ (അസിസ്റ്റൻ്റ് പ്രൊഫസർ), ഡോ. എസ്. ജി. ശ്യാം ലക്ഷ്മൺ (അസിസ്റ്റൻ്റ് പ്രൊഫസർ) എന്നിവർ പങ്കെടുത്തു. ഹൃദയത്തിൽ നിന്നും ശുദ്ധ രക്തം ശരീരത്തിൻ്റെ ഇതരഭാഗങ്ങളിലേക്കെത്തിക്കുന്ന മഹാധമനിയുടെ (അയോർട്ട) വാൽവ് രോഗം ബാധിച്ച് ചുരുങ്ങിയതിനെ തുടർന്ന് ഗുരുതരമായ ലക്ഷണങ്ങളോട് കൂടി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട 75 വയസ്സുള്ള രോഗിക്കാണ് 'ടാവി' നടത്തിയത്. വിജയകരമായ ഈ ചികിത്സയ്ക്ക് ശേഷം രോഗിയെ നാലാം ദിവസം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.

നവീനമായ ഈ ചികിത്സ യാഥാർത്ഥ്യമാക്കാൻ ആവശ്യമായ മുഴുവൻ പിന്തുണയും നൽകിയ കേരള സർക്കാരിനോടും ആരോഗ്യ വകുപ്പ് മന്ത്രിയോടും മേലധികാരികളോടും മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. സൈറു ഫിലിപ്പും സൂപ്രണ്ട് ഡോ. സുദീപും ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തി.'മോട്ടോറൈസ്ഡ് ടാവി' ചികിൽസക്ക് പൂർണ്ണ പിന്തുണ നൽകിയ കാർഡിയാക് സർജറി വിഭാഗത്തിലെ ഡോ. പ്രജീഷ്, ഡോ. റിജോയ്, കാർഡിയാക് അനസ്‌തീഷ്യ വിഭാഗത്തിലെ ഡോ.ബിജു എന്നിവർക്ക് മെഡി.കോളേജ് അധികൃതർ അഭിനന്ദനങ്ങൾ അറിയിച്ചു. കൂടാതെ കാത്‌ലാബ് ടീം, ടെക്നീഷ്യൻമാർ, പിന്തുണ സ്റ്റാഫ്, CCU സ്റ്റാഫ്, വാർഡ് സ്റ്റാഫ്, മറ്റ് പാരാമെടിക്കൽ ജീവനക്കാർ എന്നിവരുടെ സംഭാവനകളും ഏറെ പ്രശംസനീയമാണെന്ന് പ്രിൻസിപ്പലും സൂപ്രണ്ടും പറഞ്ഞു.

സർക്കാർ ആശുപത്രിയിൽ ചെലവുകുറഞ്ഞ രീതിയിൽ ഈ ശസ്ത്രക്രിയ നടത്തിയത് പൊതുജനാരോഗ്യ രംഗത്തെ ഒരു പ്രധാന നേട്ടമായി വിലയിരുത്തപ്പെടുന്നു. ഇതിലൂടെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രോഗികൾക്കും അത്യാധുനിക ഹൃദയചികിത്സ സർക്കാർ ആശുപത്രികളിലൂടെ ലഭ്യമാകുന്ന സാഹചര്യം സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ്.ഭാവിയിലും കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് കാർഡിയോളജി വിഭാഗത്തിൽ ഈ ശസ്ത്രക്രിയ സ്ഥിരമായി നടത്തുമെന്ന് ബന്ധപ്പെട്ട അധികാരികൾ അറിയിച്ചു. 

 The first motorized 'TAVI' treatment in the government sector in Kerala was successfully performed by the Cardiology Department of Kannur Government Medical College Hospital.

വീണ്ടും ചികിത്സ പിഴവ് ; കണ്ണൂരിൽ കുഞ്ഞിന്‍റെ തുടയിൽ നിന്ന് സൂചി കണ്ടെത്തി.പൊലീസിൽ പരാതി നൽകി കുടുംബം #Medical Malpractice

 


 കണ്ണൂരിൽ നവജാത ശിശുവിന്‍റെ  തുടയിൽ കുത്തിവയ്പ്പിന് ഉപയോഗിക്കുന്ന സൂചി കണ്ടെത്തിയതിനെ തുടർന്ന് കുട്ടിയുടെ പിതാവ് ശ്രീജു പരിയാരം പോലീസിൽ പരാതി നൽകി. പരിയാരം ഗവൺമെന്‍റ മെഡിക്കൽ കോളേജിൽ ജനിച്ച് രണ്ടാം ദിവസം കുഞ്ഞിന് വാക്സിൻ നൽകി. കുഞ്ഞ് നിർത്താതെ കരയുകയും അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തതായി മാതാപിതാക്കൾ പറയുന്നു. കുഞ്ഞിന് വാക്സിൻ നൽകിയ ഭാഗത്ത് ഒരു കുരു പോലെ സ്രവിക്കാൻ തുടങ്ങിയിരുന്നു. കുഞ്ഞിനൊപ്പം കുടുംബം പരിയാരം മെഡിക്കൽ കോളേജിലേക്ക് മടങ്ങി, പക്ഷേ വീക്കം കുറയാത്തപ്പോൾ, അവർ ചികിത്സയ്ക്കായി പയ്യന്നൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പോയി. അപ്പോഴാണ് കുഞ്ഞിന്റെ തുടയിൽ മൂന്ന് സെന്റീമീറ്റർ നീളമുള്ള ഒരു സൂചി കഷണം കണ്ടെത്തിയത്.

കുഞ്ഞിന്‍റെ  തുടയിൽ പഴുപ്പ് പ്രത്യക്ഷപ്പെടാൻ തുടങ്ങിയിരുന്നു. പെരിങ്ങോം സ്വദേശിയായ അദ്ദേഹത്തിന്റെ പിതാവ് ശ്രീജു മുഖ്യമന്ത്രിക്ക് പരാതി നൽകി, പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജിൽ നിന്ന് വാക്സിൻ എടുത്തപ്പോൾ സംഭവിച്ച പിഴവാണെന്ന് ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ അന്വേഷണം ആരംഭിച്ച ആരോഗ്യ വകുപ്പ്, ആശുപത്രിയുടെ ഭാഗത്തുനിന്ന് എന്തെങ്കിലും വീഴ്ചയുണ്ടായാൽ കർശന നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ മാസം 24 ന് പരിയാരം മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു രേവതിയുടെ പ്രസവം. 22 മണിക്കൂറിനുള്ളിൽ നൽകേണ്ട രണ്ട് വാക്സിനുകൾ സ്വീകരിച്ചതിനെ തുടർന്ന് അമ്മയെയും കുഞ്ഞിനെയും പിന്നീട് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.

പരിയാരം മെഡിക്കൽ കോളേജിൽ രണ്ടാഴ്ചയ്ക്കിടെ 'സന്ദർശനത്തി'നെത്തിയത് രണ്ട് പാമ്പുകൾ... #Medical_College

പരിയാരം: പരിയാരം ഗവ. മെഡിക്കല്‍ കോളേജ് വാര്‍ഡില്‍ വീണ്ടും പാമ്പ്. സ്പെഷ്യല്‍ വാര്‍ഡിലെ ശുചിമുറിക്കുള്ളിലാണ് പാമ്പിനെ കണ്ടത്. 503-ാം നമ്പര്‍ സ്പെഷ്യല്‍ വാര്‍ഡിലെ ശുചിമുറിയിലാണ് ഇന്ന് രാവിലെ പാമ്പിനെ കണ്ടത്. സെപ്തംബര്‍ 19ന് നവജാതശിശുക്കളുടെ ഐസിയുവില്‍ നിന്ന് പാമ്പിനെ കണ്ടെത്തിയിരുന്നു. അന്ന് സ്ഥലത്തുണ്ടായിരുന്നവര്‍ പാമ്പിനെ തല്ലിക്കൊല്ലുകയായിരുന്നു.

ഉഗ്ര വിഷമുള്ള വെള്ളിക്കെട്ടനെയാണ് അന്ന് കണ്ടെത്തിയത്. 15 കുഞ്ഞുങ്ങളും നഴ്‌സുമാരും ആ സമയം ഐസിയുവിലുണ്ടായിരുന്നു. അകത്ത് നിന്ന് പാമ്പ് പുറത്തേക്ക് വരുന്നത് കൂട്ടിരിപ്പുകാര്‍ കാണുകയായിരുന്നു.
ആശുപത്രിക്ക് ചുറ്റും പടര്‍ന്നുകയറിയ ചെടികളില്‍ നിന്നാണ് പാമ്പ് വരുന്നതെന്നാണ് നിഗമനം. ഇതിനും മുമ്പ് ആശുപത്രിയുടെ എട്ടാം നിലയില്‍ മൂര്‍ഖന്‍ പാമ്പ് കയറിയിരുന്നു. 

മെഡിക്കൽ കോളേജിന്റെ ശോച്യാവസ്ഥ: പരിയാരത്ത് നാളെ യുഡിഎഫ് ജനകീയ പ്രക്ഷോഭം... #Medical_College

കണ്ണൂർ: പരിയാരത്തെ കണ്ണൂർ ഗവൺമെൻറ് മെഡിക്കൽകോളേജിനോട് സർക്കാർ കാണിക്കുന്ന അവഗണനയും നിലവിലുള്ള ഭരണ സമിതിയുടെ കെടുകാര്യസ്ഥതയും ആശുപത്രി വികസന സൊസൈറ്റിയുടെ മറവിൽനടക്കുന്ന രാഷ്ട്രീയവത്കരണവും അവസാനിപ്പിച്ച് മെഡിക്കൽകോളജിനെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട്  യു.ഡി.എഫ്. ആരംഭിക്കുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി നാളെ (വ്യാഴാഴ്ച) രാവിലെ 10 മണിക്ക് മെഡിക്കൽ  കോളജ് പരിസരത്ത് ജനകീയ പ്രക്ഷോഭ കൺവെൻഷൻ നടത്തുമെന്ന് ജില്ലാ ചെയർമാൻ പി.ടി. മാത്യുവും കൺവീനർ അഡ്വ. അബ്ദുൽ കരീം ചേലേരിയും അറിയിച്ചു. 

മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. അഡ്വ. എൻ. ശംസുദ്ദീൻ MLA മുഖ്യ പ്രഭാഷണം നടത്തും. വിവിധ ഘടകകക്ഷി നേതാക്കൾ പ്രസംഗിക്കും. 

എല്ലാ ഡിപ്പാർട്ട്മെൻ്റുകളിലും ആവശ്യമായ ജീവനക്കാരെ നിയമിക്കുക, ജീവനക്കാരുടെ ആഗിരണ പ്രക്രിയ അനോമലി പരിഹരിച്ച് എത്രയും വേഗം പൂർത്തീകരിക്കുക, അനധികൃത കയ്യേറ്റം ഒഴിപ്പിക്കുക, പിൻവാതിൽ രാഷ്ട്രീയ നിയമനങ്ങൾ അവസാനിപ്പിക്കുക താൽകാലിക നിയമനങ്ങൾ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് വഴി മാത്രമാക്കുക, നിർമ്മാണ പ്രവൃത്തികളിലെ അഴിമതി വിജിലൻസ് അന്വേഷിക്കുക.തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടുള്ള പ്രക്ഷോഭങ്ങളുടെ തുടക്കമാണ് ഈ ജനകീയ കൺവെൻഷനെന്ന് നേതാക്കൾ പറഞ്ഞു. വിവിധകക്ഷിനേതാക്കളെയുംജന പ്രതിനിധികളെയും ഉൾപ്പെടുത്തി മെഡിക്കൽ കോളജ് സംരക്ഷണ സമിതിക്ക് കൺവെൻഷൻ രൂപം നൽകും.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0