MV Govindan Master എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
MV Govindan Master എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

'കോൺഗ്രസിൻ്റ വീട് നിർമ്മാണം ഇനി എന്ന് നടക്കാനാണ് ? പിരിച്ച പണം എവിടെ -എം.വി.ഗോവിന്ദൻ #Trissur

 


തൃശൂർ:കേരളത്തിൽ ഇടതുമുന്നണിക്ക് അനുകൂലമായ വലിയ രാഷ്ട്രീയ മുന്നേറ്റമാണ് പ്രകടമാകുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വികസന കാര്യങ്ങളിൽ ചർച്ചയ്ക്കില്ലെന്ന നിലപാടാണ് യുഡിഎഫിൻ്റേത്. ബിജെപിയുമായി ചേർന്ന് സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങളെ അട്ടിമറിക്കാനാണ് അവർ ശ്രമിക്കുന്നതെന്നും അദ്ദേഹം തൃശൂരിൽ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. വയനാട് പുനരധിവാസത്തിനായി പ്രത്യേക ആപ്പ് വഴി സമാഹരിച്ച ഫണ്ട് എവിടെപ്പോയെന്ന് എം വി ഗോവിന്ദൻ ചോദിച്ചു.

പ്രതിപക്ഷ നേതാവിൻ്റെയും കെപിസിസി അധ്യക്ഷൻ്റെയും അക്കൗണ്ടിലാണ് പണം ഉള്ളതെന്നാണ്  ആദ്യം പറഞ്ഞത്. എന്നാൽ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ ഇത് കണ്ടില്ല. ഈ പണം എവിടെപ്പോയി എന്ന് അദ്ദേഹം ചോദിച്ചു. പാവപ്പെട്ടവർക്ക് വീട് നൽകുമെന്ന് പറഞ്ഞ് ജനങ്ങളെ പറ്റിക്കാനാണ് ശ്രമിക്കുന്നത്. മൂന്ന് ഏക്കർ സ്ഥലത്ത് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന വി ഡി സതീശൻ്റെ വാദം പച്ചക്കള്ളമാണെന്നും അവിടെ ഇതുവരെ ഒരു അപേക്ഷ പോലും സമർപ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പണി പൂർത്തിയാകുമ്പോൾ കണക്ക് പറയാമെന്ന പ്രതിപക്ഷ നേതാവിൻ്റെ മറുപടി പരിഹാസ്യമാണെന്നും ഏത് നൂറ്റാണ്ടിലാണ് പണി തീരുമെന്നും അദ്ദേഹം ചോദിച്ചു.

തൃശൂരിൽ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബിജെപി വിജയത്തിന് പിന്നിൽ വോട്ട് മറിച്ചെന്ന് എം വി ഗോവിന്ദൻ ആരോപിച്ചു. തൃശൂർ പാർലമെൻ്റ് മണ്ഡലത്തിൽ 84,000-ത്തോളം വോട്ടാണ് കുറഞ്ഞത്. സുരേഷ് ഗോപി ജയിച്ചതാകട്ടെ 73,000 വോട്ടിനും. കേരളത്തിൽ ബിജെപി ജയിക്കുന്നിടത്തെല്ലാം സഹായം ലഭിക്കുന്നുണ്ട്. തിരുവനന്തപുരം കോർപ്പറേഷനിലും മറ്റത്തൂരും ബിജെപി പിന്തുണയോടെയാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വർഗീയതയ്ക്കെതിരെ സംസാരിക്കുന്ന വി ഡി സതീശൻ ജമാഅത്തെ ഇസ്‌ലാമി പിന്തുണയെക്കുറിച്ച് എന്താണ് മറുപടി പറയാത്തതെന്ന് അദ്ദേഹം ചോദിച്ചു. സിപിഎമ്മിന് എസ്ഡിപിഐയുമായി യാതൊരു രാഷ്ട്രീയ ബന്ധവുമില്ല. നേമത്തോ മറ്റെവിടെയെങ്കിലുമോ അത്തരം ചർച്ചകൾ നടന്നിട്ടില്ല. നടത്തുന്ന വർഗീയ പ്രീണനത്തെ മറച്ചുപിടിക്കാനാണ് സിപിഎമ്മിനെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധിയുടെ കേരളത്തിലെ പ്രസംഗങ്ങളെയും അദ്ദേഹം വിമർശിച്ചു.

 ശബരിമല വിഷയവുമായി ബന്ധപ്പെട്ട് രാഹുൽ നടത്തിയ പരാമർശങ്ങൾക്ക് മറുപടിയായി, സ്വർണ്ണ വ്യാപാരിയെ സോണിയ ഗാന്ധിയുടെ അടുത്തെത്തിച്ചതിൽ അടൂർ പ്രകാശിനും ആൻ്റോ ആന്‌റണിക്കും കെ സി വേണുഗോപാലിനും ഉള്ള പങ്കിനെക്കുറിച്ച് രാഹുൽ മിണ്ടുന്നില്ലെന്ന് അദ്ദേഹം പരിഹസിച്ചു. പാർട്ടിയുടെ സംഘടനാ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കൊണ്ടാണ് എല്ലാ ദിവസവും പത്രസമ്മേളനം നടത്താത്തത്, ആവശ്യമായ സമയങ്ങളിൽ താൻ മാധ്യമങ്ങളെ കാണുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. വി കുഞ്ഞികൃഷ്ണൻ പറയുന്നത് ശുദ്ധഅസംബന്ധമാണ്. കുഞ്ഞികൃഷ്ണനും ഗോവിന്ദനും സുധാകരനും ഇപ്പോൾ സ്ഥാനാർത്ഥികളാണ്. സുധാകരൻ ഇപ്പോള്‍ ബിജെപി സ്ഥാനാർത്ഥി കൂടിയാണെന്നും എം വി ഗോവിന്ദൻ പരിഹസിച്ചു.

 wayanad rehabilitation congress has not submitted a single application for house construction says mv govindan

എന്‍ എം വിജയന്‍റെ മരണം : ആത്മഹത്യ അല്ല, കൊലപാതകം: പ്രതികരികാരണവുമായി എം.വി. ഗോവിന്ദൻ മാസ്റ്റർ #NMVIJAYANCASE

 

 

 


വയനാട് ഡിസിസി ട്രഷറർ എൻ.എം. വിജയന്റെയും മകന്‍റെയും ആത്മഹത്യയിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ പ്രതികരിച്ചു. ഐ.സി. ബാലകൃഷ്ണനെതിരെ കേസെടുക്കണമെന്ന് മുഴുവൻ കേരള സമൂഹവും പറയുന്നുണ്ടെന്നും, അതിൽ ആർക്കും അഭിപ്രായ വ്യത്യാസമില്ലെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

കോൺഗ്രസ് നേതൃത്വം ഇക്കാര്യം അറിഞ്ഞതിനു ശേഷമാണ് അദ്ദേഹം ആത്മഹത്യ ചെയ്തത്. ശരിയായ അന്വേഷണം വേണമെന്ന് കേരളം ആവശ്യപ്പെടുന്നു. ഈ കുടുംബത്തെ വിമർശിക്കുന്ന നിലപാട് സുധാകരനും വി.ഡി. സതീശനും സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, വയനാട് ഡിസിസി ട്രഷറർ എൻ.എം. വിജയന്റെയും മകന്റെയും ആത്മഹത്യയിൽ ഐ.സി. ബാലകൃഷ്ണൻ എംഎൽഎ പ്രതിയാണ്. എംഎൽഎയ്‌ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയിട്ടുണ്ട്. എൻ.ഡി. അപ്പച്ചൻ, കെ.കെ. ഗോപിനാഥൻ എന്നിവർക്കെതിരെ പോലീസ് ബത്തേരി കോടതിയിൽ എഫ്‌ഐആർ ഫയൽ ചെയ്തിട്ടുണ്ട്.

അസ്വാഭാവിക മരണത്തിന് തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇവരെ കേസിൽ ഉൾപ്പെടുത്തിയത്. മരണത്തിന് ഉത്തരവാദികളായവരുടെ പേരുകൾ എൻ.എം. വിജയന്റെ ആത്മഹത്യാക്കുറിപ്പിലുണ്ട്.

ആത്മഹത്യാക്കുറിപ്പിൽ ഐ.സി. ബാലകൃഷ്ണൻ എംഎൽഎ, ഡി.സി.സി. പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ തുടങ്ങിയവരുടെ പേരുകൾ ഉൾപ്പെടുന്നു. കേസിൽ ഇനി പ്രതികളാകുന്നത് ഇവരാണ്. കത്തിന്റെ വിശദമായ പരിശോധന പോലീസ് നടത്തിക്കൊണ്ടിരിക്കുകയാണ്.

പോലീസ് ഉടൻ തന്നെ കൂടുതൽ നടപടികൾ സ്വീകരിക്കും. ആത്മഹത്യാക്കുറിപ്പിൽ പേരുള്ളവരുടെ മൊഴികളും രേഖപ്പെടുത്തിയേക്കും. അതേസമയം, കേസിൽ വിജിലൻസ് അന്വേഷണം തുടരുകയാണ്. വിജിലൻസ് അന്വേഷണ സംഘം കൂടുതൽ മൊഴികൾ രേഖപ്പെടുത്തിയിട്ടുണ്ട്.

കൈക്കൂലി കേസിൽ ബത്തേരി പോലീസ് ഇന്നലെ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. ബത്തേരി അർബൻ ബാങ്കിൽ ജോലിക്ക് പണം നൽകി വഞ്ചിച്ചവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ ബത്തേരി ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിമാരായ മണ്ഡലിൻ സക്കറിയ, മലവയൽ യു.കെ. പ്രേമൻ, ചാലിൽ തൊടുകയിൽ സി.ടി. ചന്ദ്രൻ, ജോർജ്ജ് കുര്യൻ എന്നിവർക്കെതിരെയാണ് കേസ്.

പുൽപ്പള്ളി കളനാടിക്കൊല്ലി സ്വദേശി വി.കെ. സായുജ്, താലൂർ അപ്ദാത്ത് പത്രോസ് എന്നിവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. അർബൻ ബാങ്ക് ഡയറക്ടർ കൂടിയായ മണ്ഡലിൻ സക്കറിയ രണ്ട് കേസുകളിലും പ്രതിയാണ്. വിജയന്റെയും മകന്റെയും അസ്വാഭാവിക മരണത്തിന് ഫയൽ ചെയ്ത കേസിന് പുറമേയാണ് രണ്ട് കേസുകൾ കൂടി രജിസ്റ്റർ ചെയ്തത്.

രാജ്യം ഉറ്റുനോക്കുന്ന തളിപ്പറമ്പ മാതൃക, ഇനി ജോലി ഒരു സ്വപ്നം മാത്രമല്ല, തൊഴിൽ ലഭിക്കുവാൻ വേറിട്ട മാർഗ്ഗവുമായി തളിപ്പറമ്പ നിയോജക മണ്ഡലം.. #ConnectTaliparamba

തളിപ്പറമ്പ് 
മറ്റ് മണ്ഡലങ്ങൾക്ക് മാത്രമല്ല, രാജ്യത്തിന് തന്നെ മാതൃകയായ തളിപ്പറമ്പ നിയോജക മണ്ഡലത്തിലെ വിജ്ഞാന - തൊഴിൽ - സംരംഭകത്വ പദ്ധതക്ക് പ്രചാരമേറുന്നു.

തൊഴിൽ അന്വേഷകർക്കും, തൊഴിൽ ഉടമകൾക്കു ഒരുപോലെ സഹായകമാകുന്ന സംവിധാനത്തിന് വിവിധ തലങ്ങളിൽ കൃത്യമായ മോണിറ്ററിങ് സംവിധാനങ്ങളും ഉണ്ട്.
തളിപ്പറമ്പിൽ നോളജ് കരിയർ എൻ്റർപ്രണർഷിപ്പ് ഡെവലപ്‌മെൻ്റ് സ്‌കീമിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്കായി പ്രമുഖ കമ്പനികളിലേക്കുള്ള ജോബ് ഡ്രൈവ് 29 മുതൽ നടക്കും. 

  Chicking, Edudlive Pvt Ltd, SFO Technology, Britco&Bridco തുടങ്ങിയ കമ്പനികളിലും മറ്റ് ലോകോത്തര ബ്രാൻഡുകളിലും ഉദ്യോഗാർത്ഥികൾക്ക് അവസരങ്ങളുണ്ട്.


  ചിക്കിങ്ങിൽ റസ്റ്റോറൻ്റ് മാനേജർ, അസി.   റസ്റ്റോറൻ്റ് മാനേജർ.   ഷിഫ്റ്റ് മാനേജർ, ടീം അംഗങ്ങളുടെ ഒഴിവുകൾക്കുള്ള നിയമം നമ്പർ.   18നും 35നും ഇടയിൽ പ്രായമുള്ളവർക്ക് 29-ന് സർസയീദ് കോളേജ് ജോബ് സ്റ്റേഷനിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1.30 വരെ അഭിമുഖത്തിൽ പങ്കെടുക്കാം.


  ടീച്ചേഴ്‌സ് (10), ബിസിനസ് ഡെവലപ്‌മെൻ്റ് അസോസിയേറ്റ്‌സ് (20), സെയിൽസ് എക്‌സിക്യൂട്ടീവ് (50), മാർക്കറ്റിംഗ് മാനേജർ (5), അക്കൗണ്ടൻ്റ് (2), എച്ച്ആർ മാനേജർ (1) എന്നീ തസ്തികകളിലേക്കാണ് എഡുസ്‌ലൈവ് പ്രൈവറ്റ് ലിമിറ്റഡ് നിയമനം നടത്തുന്നത്.   പ്ലെയ്‌സ്‌മെൻ്റ് ഡ്രൈവ് 31-ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1.30 വരെ സർ സയ്യിദ് കോളേജ് ജില്ലയിലെ ജോബ് സ്റ്റേഷനിൽ നടക്കും.   പ്രായപരിധി: 24-10.


  എസ്എഫ് ടെക്‌നോളജിയിൽ 200 പ്രൊഡക്ഷൻ ട്രെയിനികളെ റിക്രൂട്ട് ചെയ്യുന്നു.


  20-25 പ്രായപരിധിയിലുള്ള ഉദ്യോഗാർത്ഥികൾക്ക് സെപ്തംബർ 7-ന് നടക്കുന്ന പ്ലേസ്‌മെൻ്റ് ഡ്രൈവിൽ പങ്കെടുക്കാം. യോഗ്യത ഐടിഐ അല്ലെങ്കിൽ ഡിപ്ലോമ.   തൊഴിലന്വേഷകർക്ക് വിവരങ്ങൾ നൽകാനും യോഗ്യതയും നൈപുണ്യവും ഉറപ്പാക്കാനും അനുയോജ്യമായ തൊഴിൽ ലഭ്യമാക്കാനും എം.വി.ഗോവിന്ദൻ എം.എൽ.എ.യുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന നോളജ് എംപ്ലോയ്‌മെൻ്റ് സംരംഭകത്വ വികസന പദ്ധതി പ്രകാരം ഉദ്യോഗാർത്ഥികൾക്ക് ഇഷ്ടമുള്ള ജോലി ലഭിക്കുന്നതിന് നിയോജക മണ്ഡലത്തിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സ്ഥിതി ചെയ്യുന്ന ജോബ് സ്റ്റേഷനുകളിൽ അവരുടെ ബയോഡാറ്റ സമർപ്പിക്കാം.   ഫോൺ: 8330815855
 
 
.

യഥാർത്ഥ കേരളാ സ്റ്റോറിയിൽ ഒന്ന് ഇതാണ് : ഇവിടെ ഇതാ മാനവ സ്നേഹത്തിന്റെ മറ്റൊരു മാതൃക, ഭൂമിയില്ലാത്തവർക്ക് സ്വന്തം ഭൂമി വിട്ട് നൽകി സിപിഐഎം ലോക്കൽ സെക്രട്ടറിയും കുടുംബവും.. #TheRealKeralaStory

കണ്ണൂർ : സിപിഐ എം ചപ്പാരപ്പടവ് ലോക്കൽ കമ്മിറ്റിയുടെ കീഴിൽ എടക്കോം ബ്രാഞ്ചിനായി നിർമിച്ച കോടിയേരി ബാലകൃഷ്ണൻ സ്മാരക മന്ദിരം ശനിയാഴ്ച വൈകിട്ട് നാലിന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തോടനുബന്ധിച്ച് നിർധനരായ 11 കുടുംബങ്ങൾക്ക് വീട് നിർമിക്കാൻ സൗജന്യമായി ഭൂമി നൽകും.
ഐആർപിസി ഓഫീസ് ഉദ്ഘാടനം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജനും സ്മാരക ഹാളിന്റെ ഉദ്ഘാടനം ജില്ലാ കമ്മിറ്റിയംഗം എം കരുണാകരൻ ടി വി ഗോപാലനും നിർവഹിക്കും. പാർട്ടിയുടെ ആദ്യകാല നേതാക്കളെ പി.വി.ബാബുരാജ് ആദരിക്കും, ഗ്രന്ഥശാലയുടെ ഉദ്ഘാടനം പി.രവീന്ദ്രനും, അന്തരിച്ച മുൻ ബ്രാഞ്ച് സെക്രട്ടറിമാരുടെ ഫോട്ടോ അനാച്ഛാദനം ടി.പ്രഭാകരനും, കെ.ഷീജ അവാർഡ് ദാനവും നിർവഹിക്കും.
ചപ്പാരപ്പടവ് ലോക്കൽ സെക്രട്ടറി ടോമി മൈക്കിളും ഭാര്യാ സഹോദരൻ ടോം ഫ്രാൻസിസും ചേർന്ന് വാങ്ങിയ ഒരേക്കർ എട്ടര സെന്റ് ഭൂമിയാണ് സ്വന്തമായി വീടും പുരയിടവും ഇല്ലാത്തവർക്കായി സൗജന്യമായി കൈമാറുന്നത്. സ്ഥല വിതരണം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മാസ്റ്റർ നിർവഹിക്കും. എടക്കോം ടൗണിൽ നിന്ന് ഒരു കിലോമീറ്റർ അകലെയാണ് ഭൂമി.
ഫെഡറൽ ബാങ്കിൽ നിന്ന് വിരമിച്ച ടോമി മൈക്കിൾ ബെഫി സംസ്ഥാന കമ്മിറ്റി അംഗമാണ്. ടോമി മൈക്കിളിന്റെ അനുജത്തി ടൈനിയുടെ ഭർത്താവാണ് ഇരിട്ടി സ്വദേശിയായ ടോം ഫ്രാൻസിസ്. അർഹരായവരെ കണ്ടെത്തി സൗജന്യ ഭൂമി വിതരണം ചെയ്യുന്നതിന് അഡ്വ. കെ അനൂപ് കുമാർ കൺവീനറായി കമ്മിറ്റി രൂപീകരിച്ചു. പാവപ്പെട്ടവർക്ക് വീട് നിർമിക്കുന്നതിന് സ്പോൺസർമാരെ കണ്ടെത്തും. ഈ കാലഘട്ടത്തിൽ, മറ്റുള്ളവരുടെ വേദന മനസ്സിലാക്കി വീടില്ലാത്തവർക്ക് അടച്ചുറപ്പുള്ള വീട് എന്ന ലക്ഷ്യത്തിനായി സ്വന്തം ഭൂമി വിട്ടുകൊടുത്തതിനെ കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരും പ്രശംസിക്കുകയാണ്.

Ramon #Magsaysay Award : എന്താണ് റമോൺ മഗ്‌സസെ അവാർഡ് ? റമോൺ #മഗ്‌സസെ അവാർഡിനെ കുറിച്ച് അറിയേണ്ടതെല്ലാം..

ഏഷ്യയുടെ നോബൽ പ്രൈസ് എന്നറിയപ്പെടുന്ന മഗ്സസേ അവാർഡിനെ കുറിച്ച്.
1957-ൽ സ്ഥാപിതമായ റമോൺ മഗ്‌സസെ അവാർഡ്, മുൻ ഫിലിപ്പീൻസ് പ്രസിഡന്റ് രമൺ മഗ്‌സെസെയുടെ ഭരണത്തിലെ സമഗ്രതയുടെയും ജനാധിപത്യ സമൂഹത്തിലെ ആദർശവാദത്തിന്റെയും മാതൃക സംരക്ഷിക്കുന്നതിനാണ് സ്ഥാപിച്ചത്.  ഫിലിപ്പൈൻ ഗവൺമെന്റിന്റെ ഉടമ്പടി പ്രകാരം റോക്ക്ഫെല്ലർ ബ്രദേഴ്സ് ട്രസ്റ്റികളാണ് ഇതിന് ധനസഹായം നൽകിയത്.

 രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ഫിലിപ്പീൻസിന്റെ മൂന്നാമത്തെ പ്രസിഡന്റായിരുന്നു റമോൺ മഗ്‌സെസെ.  തങ്ങളുടെ മേഖലയിൽ മികവ് പുലർത്തുന്ന ഏഷ്യക്കാർക്ക് ഫൗണ്ടേഷൻ സമ്മാനം നൽകുന്നു.  ഇതിന് ആറ് വിഭാഗങ്ങളുണ്ട്, അതിൽ അഞ്ചെണ്ണം 2009-ൽ നിർത്തലാക്കി:

 സർക്കാർ സേവനം (2008 വരെ)

 പൊതു സേവനം (2008 വരെ)

 കമ്മ്യൂണിറ്റി നേതൃത്വം (2008 വരെ)

 പത്രപ്രവർത്തനം, സാഹിത്യം, ക്രിയേറ്റീവ് കമ്മ്യൂണിക്കേഷൻ കലകൾ (2008 വരെ)

 സമാധാനവും അന്താരാഷ്ട്ര ധാരണയും (2008 വരെ)

 എമർജന്റ് ലീഡർഷിപ്പ് (2001–)

 വർഗ്ഗീകരിക്കാത്തത് (2009–)

റമോൺ മഗ്‌സസെ അവാർഡ്: തിരഞ്ഞെടുപ്പും അവതരണവും

 വർഗം, മതം, ലിംഗഭേദം, ദേശീയത എന്നിവ കണക്കിലെടുക്കാതെ, വ്യത്യസ്തത കൈവരിക്കുകയും പൊതു അംഗീകാരം ലക്ഷ്യമാക്കാതെ മറ്റുള്ളവരെ ഉദാരമായി സഹായിക്കുകയും ചെയ്ത ഏഷ്യയിലെ വ്യക്തികളെയും സംഘടനകളെയും അവാർഡ് അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്നു.

 കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിനിടെ മുന്നൂറോളം വ്യക്തികൾക്കും സംഘടനകൾക്കും അവാർഡ് നൽകിയിട്ടുണ്ട്.  ഫൗണ്ടേഷന്റെ ട്രസ്റ്റികൾ വർഷം തോറും അവാർഡ് ജേതാക്കളെ തിരഞ്ഞെടുക്കുന്നു, തുടർന്ന് രമൺ മഗ്‌സസെയുടെ ചിത്രമുള്ള സർട്ടിഫിക്കറ്റും മെഡലും നൽകും.

 എല്ലാ വർഷവും ഓഗസ്റ്റ് 31 ന് ഫിലിപ്പീൻസിന്റെ തലസ്ഥാനമായ മനിലയിൽ നടക്കുന്ന ഔപചാരിക ചടങ്ങിലാണ് അവാർഡ് സമ്മാനിക്കുന്നത്.

 ഇന്ത്യ, ഇന്തോനേഷ്യ, ഫിലിപ്പീൻസ്, ചൈന (തായ്‌വാൻ), ശ്രീലങ്ക എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന അഞ്ച് വ്യക്തികൾക്കും ഫിലിപ്പൈൻ ആസ്ഥാനമായുള്ള ഒരു സ്ഥാപനത്തിനും ആദ്യത്തെ രമൺ മഗ്‌സസെ അവാർഡുകൾ നൽകി.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0