സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെയുള്ള മുഴുവൻ സ്ഥാപനങ്ങൾക്കും അവധി ബാധകമാണെന്ന് അതത് ജില്ലാ കളക്ടർമാർ അറിയിച്ചു. വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തിയാണ് ഈ നടപടി.
കോഴിക്കോട് ജില്ലയിൽ സ്‌കൂളുകൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ എന്നിവയ്ക്ക് അവധിയാണ്. സർവകലാശാല, പി.എസ്.സി. പരീക്ഷകൾ മുൻകൂട്ടി നിശ്ചയിച്ച പ്രകാരം നടക്കുമെന്നും ഓൺലൈൻ ക്ലാസുകൾക്ക് അവധി ബാധകമല്ലെന്നും കോഴിക്കോട് ജില്ലാ കളക്ടർ വ്യക്തമാക്കി. വയനാട് ജില്ലയിൽ അങ്കണവാടികൾ, മതപഠന ക്ലാസുകൾ, ട്യൂഷൻ സെന്ററുകൾ, സ്പെഷ്യൽ ക്ലാസുകൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. എന്നാൽ റസിഡൻഷ്യൽ സ്‌കൂളുകൾക്കും റസിഡൻഷ്യൽ കോളേജുകൾക്കും ഈ അവധി ബാധകമല്ല.
മലപ്പുറം ജില്ലയിലും അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ എന്നിവയ്ക്കും ഇത് ബാധകമാണ്. യൂണിവേഴ്സിറ്റി പരീക്ഷകൾ, പി.എസ്.സി. പരീക്ഷകൾ തുടങ്ങിയ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾ മാറ്റമില്ലാതെ നടക്കും. മൂന്ന് ജില്ലകളിലും ക്വാറി, ഖനന പ്രവർത്തനങ്ങൾ, മണ്ണെടുക്കൽ, കിണർ നിർമ്മാണം എന്നിവയ്ക്ക് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ജലാശയങ്ങളിലേക്കുള്ള പ്രവേശനവും ദുരന്തസാധ്യതയുള്ള പ്രദേശങ്ങളിലെ രാത്രിയാത്രകളും ഒഴിവാക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
നഷ്ടപ്പെട്ട പ്രവൃത്തിദിനം പിന്നീട് ക്രമീകരിക്കുന്നതിന് സ്ഥാപന മേധാവികൾ ശ്രദ്ധിക്കണമെന്ന് ജില്ലാ കളക്ടർമാർ നിർദേശം നൽകി. പൊതുജനങ്ങൾ അതീവ ജാഗ്രത പുലർത്തുകയും പുഴകളിലും മറ്റു ജലാശയങ്ങളിലും ഇറങ്ങുന്നത് ഒഴിവാക്കുകയും ചെയ്യണം. ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ കൂടുതൽ ശ്രദ്ധ പുലർത്തണമെന്നും, അടിയന്തര സാഹചര്യങ്ങളിൽ ദുരന്തനിവാരണ സേവനങ്ങളെ ബന്ധപ്പെടണമെന്നും ജില്ലാ ഭരണകൂടം അഭ്യർത്ഥിച്ചു.
കോഴിക്കോട് ജില്ലയിൽ സ്‌കൂളുകൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ എന്നിവയ്ക്ക് അവധിയാണ്. സർവകലാശാല, പി.എസ്.സി. പരീക്ഷകൾ മുൻകൂട്ടി നിശ്ചയിച്ച പ്രകാരം നടക്കുമെന്നും ഓൺലൈൻ ക്ലാസുകൾക്ക് അവധി ബാധകമല്ലെന്നും കോഴിക്കോട് ജില്ലാ കളക്ടർ വ്യക്തമാക്കി. വയനാട് ജില്ലയിൽ അങ്കണവാടികൾ, മതപഠന ക്ലാസുകൾ, ട്യൂഷൻ സെന്ററുകൾ, സ്പെഷ്യൽ ക്ലാസുകൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. എന്നാൽ റസിഡൻഷ്യൽ സ്‌കൂളുകൾക്കും റസിഡൻഷ്യൽ കോളേജുകൾക്കും ഈ അവധി ബാധകമല്ല.
മലപ്പുറം ജില്ലയിലും അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ എന്നിവയ്ക്കും ഇത് ബാധകമാണ്. യൂണിവേഴ്സിറ്റി പരീക്ഷകൾ, പി.എസ്.സി. പരീക്ഷകൾ തുടങ്ങിയ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾ മാറ്റമില്ലാതെ നടക്കും. മൂന്ന് ജില്ലകളിലും ക്വാറി, ഖനന പ്രവർത്തനങ്ങൾ, മണ്ണെടുക്കൽ, കിണർ നിർമ്മാണം എന്നിവയ്ക്ക് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ജലാശയങ്ങളിലേക്കുള്ള പ്രവേശനവും ദുരന്തസാധ്യതയുള്ള പ്രദേശങ്ങളിലെ രാത്രിയാത്രകളും ഒഴിവാക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
നഷ്ടപ്പെട്ട പ്രവൃത്തിദിനം പിന്നീട് ക്രമീകരിക്കുന്നതിന് സ്ഥാപന മേധാവികൾ ശ്രദ്ധിക്കണമെന്ന് ജില്ലാ കളക്ടർമാർ നിർദേശം നൽകി. പൊതുജനങ്ങൾ അതീവ ജാഗ്രത പുലർത്തുകയും പുഴകളിലും മറ്റു ജലാശയങ്ങളിലും ഇറങ്ങുന്നത് ഒഴിവാക്കുകയും ചെയ്യണം. ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ കൂടുതൽ ശ്രദ്ധ പുലർത്തണമെന്നും, അടിയന്തര സാഹചര്യങ്ങളിൽ ദുരന്തനിവാരണ സേവനങ്ങളെ ബന്ധപ്പെടണമെന്നും ജില്ലാ ഭരണകൂടം അഭ്യർത്ഥിച്ചു.
Hashtags: #MalayoramNews #KeralaRain #SchoolHoliday #Kozhikode #Wayanad #Malappuram #HeavyRain #അവധിവാർത്ത #കനത്തമഴ
വാര്ത്തകളെ വാര്ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.