ദില്ലി: 2019-ലെ പുൽവാമ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനും ഇന്ത്യയുടെ ഭീകര പട്ടികയിലുള്ളയാളുമായ ഹംസ ബുർഹാൻ പാക് അധീന കശ്മീരിലെ (PoK) മുസാഫറാബാദിൽ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു.
വ്യാഴാഴ്ചയാണ് സംഭവം നടന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അൽ ബദർ ഭീകര സംഘടനയിലെ അംഗമാണ് ബുർഹാൻ.
2022-ൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഭീകരനായി പ്രഖ്യാപിച്ച പുൽവാമ സ്വദേശിയായ ഹംസ ബുർഹാൻ, 'ഡോക്ടർ' എന്ന പേരിലും അറിയപ്പെട്ടിരുന്നു. മുസാഫറാബാദിൽ വെടിയേറ്റ ഹംസ ബുർഹാൻ സംഭവസ്ഥലത്ത് തന്നെ മരിച്ചതായാണ് വിവരം.
2019 ഫെബ്രുവരി 14-ന് 40 സൈനികരുടെ ജീവനെടുത്ത പുൽവാമ ആക്രമണം ഉൾപ്പെടെ ജമ്മു കശ്മീരിലെ നിരവധി ഭീകരവാദ പ്രവർത്തനങ്ങളിൽ ബുർഹാന് പങ്കുണ്ട്. ഉന്നത വിദ്യാഭ്യാസം നേടുന്നതിനായി പാകിസ്ഥാനിലേക്ക് കടന്ന ബുർഹാൻ പിന്നീട് അൽ-ബദറിൽ ചേരുകയും കമാൻഡർ പദവിയിലേക്ക് ഉയരുകയുമായിരുന്നു.
സമീപകാലത്ത് പാകിസ്ഥാനിലും പാക് അധിനിവേശ കശ്മീരിലുമായി നിരവധി ഭീകരരെ അജ്ഞാത സംഘം സമാനരീതിയിൽ വധിച്ചിട്ടുണ്ട്. ഇത് 'ധുരന്ധർ' മോഡൽ ആക്രമണങ്ങളാണെന്ന് സാമൂഹിക മാധ്യമങ്ങളിൽ പ്രതികരണങ്ങളുണ്ട്.
വ്യാഴാഴ്ചയാണ് സംഭവം നടന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അൽ ബദർ ഭീകര സംഘടനയിലെ അംഗമാണ് ബുർഹാൻ.
2022-ൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഭീകരനായി പ്രഖ്യാപിച്ച പുൽവാമ സ്വദേശിയായ ഹംസ ബുർഹാൻ, 'ഡോക്ടർ' എന്ന പേരിലും അറിയപ്പെട്ടിരുന്നു. മുസാഫറാബാദിൽ വെടിയേറ്റ ഹംസ ബുർഹാൻ സംഭവസ്ഥലത്ത് തന്നെ മരിച്ചതായാണ് വിവരം.
2019 ഫെബ്രുവരി 14-ന് 40 സൈനികരുടെ ജീവനെടുത്ത പുൽവാമ ആക്രമണം ഉൾപ്പെടെ ജമ്മു കശ്മീരിലെ നിരവധി ഭീകരവാദ പ്രവർത്തനങ്ങളിൽ ബുർഹാന് പങ്കുണ്ട്. ഉന്നത വിദ്യാഭ്യാസം നേടുന്നതിനായി പാകിസ്ഥാനിലേക്ക് കടന്ന ബുർഹാൻ പിന്നീട് അൽ-ബദറിൽ ചേരുകയും കമാൻഡർ പദവിയിലേക്ക് ഉയരുകയുമായിരുന്നു.
സമീപകാലത്ത് പാകിസ്ഥാനിലും പാക് അധിനിവേശ കശ്മീരിലുമായി നിരവധി ഭീകരരെ അജ്ഞാത സംഘം സമാനരീതിയിൽ വധിച്ചിട്ടുണ്ട്. ഇത് 'ധുരന്ധർ' മോഡൽ ആക്രമണങ്ങളാണെന്ന് സാമൂഹിക മാധ്യമങ്ങളിൽ പ്രതികരണങ്ങളുണ്ട്.
Hashtags: #PulwamaAttack #HamzaBurhan #TerroristKilled #പുൽവാമആക്രമണം #ഹംസബുർഹാൻ #ഭീകരൻകൊല്ലപ്പെട്ടു
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.