മോഡലിംഗിന്റെ മറവിൽ യുവതികളെ വിദേശത്തേക്ക് കടത്തി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ കേസിൽ മുഖ്യപ്രതി സിന്ധുവിന്റെ വാട്‌സാപ്പ് ചാറ്റുകൾ പുറത്ത്. ആവശ്യക്കാർക്ക് പെൺകുട്ടികളുടെ ചിത്രങ്ങൾ അയച്ചുകൊടുക്കുകയും ശരീരത്തിന് വിലയിടുകയും ചെയ്യുന്നതിന്റെ തെളിവുകളാണ് ഈ ചാറ്റുകളിലൂടെ മാധ്യമങ്ങൾക്ക് ലഭിച്ചത്.
സിന്ധു ഇടപാടുകാരുമായി ബന്ധപ്പെട്ടിരുന്നത് ഈ രീതിയിലായിരുന്നു എന്ന് ചാറ്റുകൾ വ്യക്തമാക്കുന്നു. ഈ വാട്‌സാപ്പ് സ്‌ക്രീൻഷോട്ടുകൾ ഉൾപ്പെടെയുള്ള തെളിവുകൾ പരാതിക്കാരി പോലീസിന് കൈമാറിയിട്ടുണ്ട്.
അന്വേഷണം ശരിയായ ദിശയിലാണെന്നും തനിക്ക് പൂർണ്ണ തൃപ്തിയുണ്ടെന്നും പരാതിക്കാരി മാധ്യമങ്ങളോട് പറഞ്ഞു. അതേ സമയം, സാമൂഹിക മാധ്യമങ്ങളിൽ തനിക്കെതിരെ നടക്കുന്ന തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങളിൽ ആശങ്കയുണ്ടെന്നും കടുത്ത മാനസിക സമ്മർദ്ദത്തിലൂടെയാണ് കടന്നുപോകുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
സിന്ധു ഇടപാടുകാരുമായി ബന്ധപ്പെട്ടിരുന്നത് ഈ രീതിയിലായിരുന്നു എന്ന് ചാറ്റുകൾ വ്യക്തമാക്കുന്നു. ഈ വാട്‌സാപ്പ് സ്‌ക്രീൻഷോട്ടുകൾ ഉൾപ്പെടെയുള്ള തെളിവുകൾ പരാതിക്കാരി പോലീസിന് കൈമാറിയിട്ടുണ്ട്.
അന്വേഷണം ശരിയായ ദിശയിലാണെന്നും തനിക്ക് പൂർണ്ണ തൃപ്തിയുണ്ടെന്നും പരാതിക്കാരി മാധ്യമങ്ങളോട് പറഞ്ഞു. അതേ സമയം, സാമൂഹിക മാധ്യമങ്ങളിൽ തനിക്കെതിരെ നടക്കുന്ന തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങളിൽ ആശങ്കയുണ്ടെന്നും കടുത്ത മാനസിക സമ്മർദ്ദത്തിലൂടെയാണ് കടന്നുപോകുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
പ്രധാന പ്രതി സിന്ധുവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്നലെ വൈകിട്ടോടെയാണ് സിന്ധുവിനെ കൊച്ചിയിൽ എത്തിച്ചത്. രണ്ട് ദിവസത്തിന് ശേഷം സിന്ധുവിനെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. സിന്ധുവിനെ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ നിർണായക വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
കേസിൽ ഇതുവരെ മൂന്ന് പ്രതികൾ അറസ്റ്റിലായിട്ടുണ്ട്. വിദേശത്തുള്ള മറ്റ് രണ്ട് പ്രതികളായ ഷംലയെയും റഹ്മത്തിനെയും നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പോലീസ് ആരംഭിച്ചിട്ടുണ്ട്.
Hashtags: #HumanTrafficking #KeralaCrime #SindhuCase #മനുഷ്യക്കടത്ത് #സിന്ധുകേസ് #കേരളക്രൈം
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.