കനത്ത ചൂടിൽ സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. രാജ്യത്തെ എല്ലാ ആശുപത്രികളിലും സൂര്യാഘാത ചികിൽസ സംവിധാനം ഉറപ്പാക്കണമെന്ന് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
ആംബുലൻസ് സേവനങ്ങൾ സജ്ജമാക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു. ജനങ്ങൾക്ക് സമയബന്ധിതമായി മുന്നറിയിപ്പുകൾ നൽകാനും സൂര്യാഘാതമേൽക്കുന്നവരുടെ കണക്ക് കൃത്യമായി കൈമാറാനും സംസ്ഥാനങ്ങൾക്കുള്ള നിർദ്ദേശത്തിൽ പറയുന്നു. ഇതു സംബന്ധിച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറി ചീഫ് സെക്രട്ടറിമാർക്ക് കത്തയച്ചു.
കേരളം ഉൾപ്പെടുന്ന സംസ്ഥാനങ്ങളിൽ ചൂട് കനക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം രംഗത്തെത്തിയിരിക്കുന്നത്. വരാനിരിക്കുന്ന രണ്ട് മാസം സംസ്ഥാനത്ത് കടുത്ത ചൂടായിരിക്കും അനുഭവപ്പെടുക.
അതി ശക്തമായ ചൂട് മൂലമുണ്ടാകാവുന്ന രോഗങ്ങളും മരണങ്ങളും കുറയ്ക്കാൻ മുൻകരുതലുകൾ സ്വീകരിക്കണം. സംസ്ഥാന സാഹചര്യങ്ങൾ കൃത്യമായി അവലോകനം ചെയ്ത് മാർഗനിർദ്ദേശങ്ങൾ പൂർണ്ണമായി നടപ്പിലാക്കണമെന്നും ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.
Union Health Ministry issues alert due to extreme heat.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.