ഡൽഹി:പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ ജാഗ്രതാ നിർദ്ദേശം. അൽഖ്വയ്ദ, ഐഎസ് സംഘടനകളുടെ ആക്രമണസാഹചര്യം പരിഗണിച്ച് സുരക്ഷ കൂട്ടാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയം നിർദ്ദേശം നൽകി. നിയന്ത്രണങ്ങൾ തുടരുന്നതിനിടെ ശ്രീനഗറിൽ പോലീസും ഖമനേയി അനുകൂലികളായ വിഘടനവാദി സംഘടന പ്രവർത്തകരും ഏറ്റുമുട്ടി. ഇതിനിടെ അഫ്ഗാൻ പാകിസ്ഥാൻ പോര് രൂക്ഷമാകുകയാണ്.
നവമാധ്യമങ്ങളിൽ നിരീക്ഷണം കടുപ്പിക്കണം, ആളുകൾ കൂടുന്ന സ്ഥലത്ത് കർശന പരിശോധന നടത്തണം, ജൂത സ്ഥാപനങ്ങൾക്കും, ഇറാൻ്റെ സ്ഥാപനങ്ങൾക്കും സുരക്ഷ കൂട്ടണം. അൽഖ്വായ്ദ, ഐഎസ് ആക്രമണ സാഹചര്യം മുൻനിർത്തിയാണ് ആഭ്യന്തര മന്ത്രാലയത്തിൻ്റെ കർശന ജാഗ്രത നിർദ്ദേശം.
പശ്ചമേഷ്യയിലെ സാഹചര്യം മുൻനിർത്തി തീവ്രവാദ ശക്തികൾ സംഘര്ഷത്തിന് ശ്രമിക്കാമെന്നാണ് വിലയിരുത്തൽ. ഇറാന് അനുകൂലമായി തീവ്ര പ്രസംഗം നടത്തുന്നവരെ നിരീക്ഷിക്കണമെന്നും സംഘര്ഷമാകാതെ നിയന്ത്രിക്കണമെന്നും ആഭ്യന്തര മന്ത്രാലയം നിർദേശിക്കുന്നു.
ശ്രീനഗറിൽ പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഏറ്റുമുട്ടൽ
ജാഗ്രതാ നിർദ്ദേശം നിലവിലിരിക്കെയാണ് ശ്രീനഗറിൽ പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടിയത്. ഖമനെയി അനുകൂല മുദ്രാവാക്യവുമായെത്തിയ വിഘനവാദി സംഘനകളെ തുരത്തിയോടിക്കാൻ ശ്രമിച്ചെങ്കിലും കല്ലേറ് തുടർന്നതോടെ കണ്ണീർ വാതകം പ്രയോഗിച്ചു. വിവിധ സംഘടനകൾ ആഹ്വാനം ചെയ്ത ബന്ദ് തുടരുന്നതിനിടെയാണ് ഈ അനിഷ്ട സംഭവം നടന്നത്.
ISIS Al-Qaeda attacks likely in India Centre directs states to increase security

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.