പശുവിനെ വാങ്ങി കർണാടകയിൽ നിന്ന് വരികയായിരുന്ന കരിമ്പം ഫാം ജീവനക്കാരനെ സംഘപരിവാർ സംഘം ആക്രമിച്ചു; #Sangh_Parivar_gang attacked#Taliparamba


 തളിപ്പറമ്പ്: കർണാടകയിൽ പശുവിനെ വാങ്ങുവാന്‍ പോയ കരിമ്പം സ്വദേശിയും കരിമ്പം ഫാം ജീവനക്കാരനുമായ രാജേഷിനെ സംഘ പരിവാര്‍  സംഘം ആക്രമിച്ചു. ഞായറാഴ്ച വൈകുന്നേരം 7 മണിയോടെ പശുവിനെ കൊണ്ടുപോവുകയായിരുന്നവാഹനം ഗോ സംരക്ഷണ സമിതിയുടെ പേരിൽ എത്തിയ ഒരു സംഘം തടഞ്ഞു.

ക്ഷീരകർഷക കുടുംബത്തിൽപ്പെട്ട രാജേഷ് ഞായറാഴ്ച രാവിലെ പശുവിനെ വാങ്ങാൻ കർണാടകയിലേക്ക് പോയതായിരുന്നു. രണ്ട് പശുക്കളെ വാങ്ങുന്നതിനിടെ വാഹനം തടഞ്ഞ സംഘം ഡ്രൈവറെ മാറ്റി വാഹനമോടിച്ചു പോയി. രാം നഗറിലെ വിജനമായ സ്ഥലത്ത് വാഹനം തടഞ്ഞുനിർത്തി മർദിച്ചു.

അതുവഴി കടന്നുപോയ വാഹനങ്ങളിലുണ്ടായിരുന്ന ആളുകൾ പോലീസിനെ വിവരമറിയിച്ചു. വിവരമറിഞ്ഞ് കേരള പോലീസും സംഭവത്തിൽ ഇടപെട്ടു. രാത്രി 9.30 ഓടെ പോലീസ് സ്ഥലത്തെത്തി. രാത്രി 11 മണിയോടെ, രാജേഷിനെയും പശുക്കളെയും വഹിച്ചുകൊണ്ടുപോയ വാഹനം അക്രമികളിൽ നിന്ന് രക്ഷപ്പെടുത്തി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. വാഹനം കർണാടക സ്വദേശിയുടേതാണ്. ആക്രമണം അറിയിക്കാൻ 112 എന്ന നമ്പറിൽ വിളിച്ച് മറ്റൊരു ഡ്രൈവർ കണ്ടതിനെ തുടർന്നാണ് ഇരയെ രക്ഷപ്പെടുത്തിയത്.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0