ശബരിമല സ്വർണ്ണം പൂശൻ വിവാദത്തിൽ നിർണായക കണ്ടെത്തലുമായി ദേവസ്വം വിജിലൻസ്, കളികള്‍ക്ക് പിന്നില്‍ പോറ്റി തന്നെ. #Sabarimala

 


ശബരിമല : ശബരിമല ദ്വാരപാലക ശില്പത്തിന്റെ സ്വർണ്ണം പൂശിയ വിവാദത്തിൽ ദേവസ്വം വിജിലൻസ് നിർണായക കണ്ടെത്തൽ നടത്തി. 2019 ൽ കൊണ്ടുപോയ സ്വർണ്ണം പൂശിയ സ്ഥലത്ത് ഉണ്ണികൃഷ്ണൻ പോറ്റി എത്തിയതായി വിജിലൻസ് കണ്ടെത്തി.

ഉണ്ണികൃഷ്ണൻ പോറ്റി ചെന്നൈയിലെത്തിച്ചത് ചെമ്പ് പാളിയെന്നും കണ്ടെത്തൽ. തിരികെ ശബരിമലയിലെത്തിച്ചതും ചെമ്പ് പാളിയെന്നുമാണ് പുറത്തുവരുന്ന കണ്ടെത്തലുകൾ. 2019 ന് മുൻപുള്ള സ്വർണ്ണ പാളിയുടെ ചിത്രങ്ങൾ നോക്കിയാണ് നിഗമനം.

2019 ൽ കൊടുത്തുവിട്ടത് സ്വർണ്ണപ്പാളികളെന്നും ദേവസ്വം വിജിലൻസ് കണ്ടെത്തി. ഈ ആഴ്ച തന്നെ ഹൈക്കോടതിയിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും. സമഗ്രമായ അന്വേഷണം നടത്താൻ മറ്റൊരു ഏജൻസിയെ നിയോഗിക്കണമെന്നും ദേവസ്വം വിജിലൻസ് കോടതിയോട് ആവശ്യപ്പെടും.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0