ന്യൂഡൽഹി: ഇറാനിൽ നിന്ന് അർമേനിയയിലേക്ക് എത്തിച്ച 100-ലധികം വിദ്യാർത്ഥികളുമായി ആദ്യ വിമാനം വ്യാഴാഴ്ച രാവിലെ ഡൽഹിയിലെത്തി. ഇസ്രായേൽ-ഇറാൻ സംഘർഷത്തെ തുടർന്ന് വിദ്യാർത്ഥികളെ സുരക്ഷിതരായി അർമേനിയയിലേക്ക് മാറ്റിയിരുന്നു. 110 പേരെയാണ് ആദ്യ വിമാനത്തിൽ രാജ്യത്തേക്ക് എത്തിച്ചത്. ദൗത്യത്തിന് 'ഓപ്പറേഷൻ സിന്ധു' എന്ന് പേരിട്ടു.
ഇസ്രായേൽ-ഇറാന്‍ ആക്രമണം വർദ്ധിച്ചതിനെത്തുടർന്ന് ഇന്ത്യക്കാർക്ക് വേണമെങ്കിൽ രാജ്യം വിടാമെന്നും ഇസ്രായേൽ അറിയിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഇസ്രായേൽ അംബാസഡർ റൂവൻ അസ്ഹർ ഇക്കാര്യം അറിയിച്ചു. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവുമായി ഏകോപനം നടന്നുവരികയാണ്. നയതന്ത്രജ്ഞർക്കും വിദേശ പൗരന്മാർക്കും കരമാർഗ്ഗം രാജ്യം വിടാനുള്ള സൗകര്യം ഇസ്രായേൽ ഗതാഗത മന്ത്രാലയം ഒരുക്കിവരികയാണ്. ജോർദാൻ അതിർത്തിയിലെ അലൻബി പാലവും ഈജിപ്തുമായുള്ള എയ്‌ലാത്ത്-തബ അതിർത്തിയും ഇപ്പോഴും പ്രവർത്തനക്ഷമമാണ്. രാജ്യം വിടേണ്ടവർക്ക് കടൽമാർഗ്ഗവും പോകാൻ കഴിയുമെന്ന് റൂവൻ അസർ അറിയിച്ചു.