എയർ ഇന്ത്യ വിമാനം തകർന്നുവീണതിനെ തുടർന്ന് 242 യാത്രക്കാരും മരിച്ചിരിക്കാമെന്ന് സംശയിക്കുന്നു. 232 യാത്രക്കാരും 10 ക്രൂ അംഗങ്ങളുമായി ലണ്ടനിലേക്ക് ഉച്ചയ്ക്ക് 1.17 ന് പറന്നുയരുന്നതിനിടെയാണ് സംഭവം.
169 ഇന്ത്യക്കാരും 53 ബ്രിട്ടീഷ് പൗരന്മാരും 7 പോർച്ചുഗീസുകാരും ഒരു കനേഡിയൻ യാത്രക്കാരനും വിമാനത്തിലുണ്ടായിരുന്നു. അഹമ്മദാബാദിലെ മേഘാനിനഗർ പ്രദേശത്തിനടുത്തുള്ള ധാർപൂരിൽ നിന്ന് കനത്ത പുക ദൃശ്യമായിരുന്നു. അഗ്നിശമന സേന സ്ഥലത്തെത്തി, അടിയന്തര പ്രതികരണ സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. അപകടത്തിന്റെ കാരണം ഇതുവരെ അധികൃതർ സ്ഥിരീകരിച്ചിട്ടില്ല.
പ്രധാനമന്ത്രി നരേന്ദ്ര മോദി ആഭ്യന്തര മന്ത്രി അമിത് ഷായുമായും സിവിൽ ഏവിയേഷൻ മന്ത്രി രാംമോഹൻ നായിഡുവുമായും അപകടത്തെക്കുറിച്ച് സംസാരിച്ചു. ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായവും ഉറപ്പാക്കാൻ പ്രധാനമന്ത്രി രണ്ട് മന്ത്രിമാരോടും അഹമ്മദാബാദിലേക്ക് പോകാനും ദുരന്തത്തെത്തുടർന്ന് ഇന്ന് രാവിലെ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലുമായും ഷാ സംസാരിച്ചു.