അഹമ്മദാബാദ് വിമാനാപകടം: മലയാളി നഴ്‌സ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു #Aircrash_ranjitha


പത്തനംതിട്ട: അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച മലയാളി നഴ്‌സ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു. മൃതദേഹം നാളെ നാട്ടിലേക്ക് കൊണ്ടുവരുമെന്ന് റിപ്പോർട്ട്.  നേരത്തെ, രഞ്ജിതയുടെ ഇളയ സഹോദരൻ രതീഷിനെ ഡിഎൻഎ പരിശോധനയ്ക്കായി അഹമ്മദാബാദിലേക്ക് കൊണ്ടുവന്നെങ്കിലും അത് സ്ഥിരീകരിക്കാൻ കഴിഞ്ഞില്ല. ശനിയാഴ്ച അമ്മ തുളസിയുടെ രക്തസാമ്പിൾ ശേഖരിച്ച് ഡിഎൻഎ പരിശോധനയ്ക്കായി കൊണ്ടുപോകുകയായിരുന്നു. മൃതദേഹം തിരികെ നാട്ടിൽ എത്തിക്കുന്നതിനായി സഹോദരനും ബന്ധുവായ ഉണ്ണികൃഷ്ണനും അഹമ്മദാബാദിൽ തുടരുകയാണ്.

പ്രവാസജീവിതം അവസാനിപ്പിക്കാനുള്ള അവസാനഘട്ടത്തിനായി ലണ്ടനിലേക്ക് മടങ്ങുന്നതിനിടെയാണ് രഞ്ജിതയുടെ വേർപാട്. ജീവിത പ്രതിസന്ധികൾക്കിടയിലാണ് രഞ്ജിത വിദേശത്തേക്ക് പോയത്. കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ജോലിയിൽ നിന്ന് പിഎസ്‌സി വഴി അവധി പുതുക്കാൻ ലണ്ടനിൽ നിന്ന് അഞ്ച് ദിവസത്തെ അവധിക്ക് നാട്ടിലെത്തിയിരുന്നു. കുടുംബ വീടിനടുത്തുള്ള ഒരു വീടിന്റെ നിർമ്മാണം ഏതാണ്ട് പൂർത്തിയായി. ആഗസ്റ്റിൽ സർക്കാർ ജോലിയിൽ പ്രവേശിച്ച് ഗൃഹപ്രവേശം നടത്താൻ ഒരുങ്ങുമ്പോഴാണ് രഞ്ജിതയുടെ മരണം.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0