അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച മലയാളി നഴ്‌സ് രഞ്ജിതയുടെ മൃതദേഹം നാട്ടിലെത്തിച്ചു. മന്ത്രിമാരായ വി. ശിവൻകുട്ടി, ജി. ആർ. അനിൽ, സിപിഐ എം ജനറൽ സെക്രട്ടറി എം. എ. ബേബി, സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ എന്നിവർ തിരുവനന്തപുരം വിമാനത്താവളത്തിലെത്തി മൃതദേഹം ഏറ്റുവാങ്ങി.
രാവിലെ 10 മണിക്ക് പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്‌കൂളിൽ പൊതുദർശനത്തിന് വയ്ക്കും. സംസ്ഥാന സർക്കാരിനുവേണ്ടി മന്ത്രി വി. എൻ. വാസവൻ അന്ത്യാഞ്ജലി അർപ്പിക്കും. തുടർന്ന് നാലു മണിയോടെ വീട്ടുവളപ്പിൽ സംസ്കാരം നടക്കും.
Read more at: https://www.mathrubhumi.com/news/kerala/kerala-nurse-ahmedabad-air-crash-death-1.10689982
പ്രവാസത്തിന്റെ അവസാന മാസങ്ങൾ പൂർത്തിയാക്കാൻ ലണ്ടനിലേക്ക് മടങ്ങാൻ ഒരുങ്ങുന്നതിനിടെയാണ് രഞ്ജിത മരിച്ചത്. ജീവിത പ്രതിസന്ധികൾക്കിടയിലാണ് രഞ്ജിത വിദേശത്തേക്ക് പോയത്.
എട്ട് മാസമായി ബ്രിട്ടനിൽ നഴ്‌സായി ജോലി ചെയ്തിരുന്ന രഞ്ജിത, കേരളത്തിൽ സർക്കാർ ജോലിക്കുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ നാട്ടിലേക്ക് മടങ്ങി. ജൂലൈയിൽ ജോലിയിൽ പ്രവേശിക്കാൻ രഞ്ജിത തയ്യാറെടുക്കുകയായിരുന്നു. ലണ്ടനിലെ ജോലിസ്ഥലത്ത് നിന്ന് മോചിതയാകുന്നതിനുള്ള രേഖകൾ പൂർത്തിയാക്കി തിരിച്ചെത്തുക എന്നതായിരുന്നു രഞ്ജിതയുടെ യാത്രയുടെ ലക്ഷ്യം.