• മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136 അടിക്ക് മുകളിലെത്തിയാൽ ഇന്ന്
സ്പിൽവേ ഷട്ടറുകൾ തുറക്കും. കനത്ത മഴയെ തുടർന്ന് തൃശൂർ പീച്ചി ഡാം ഷട്ടറും
ഇന്ന് ഉയര്‍ത്തും.
• ചികിത്സയില്‍ കഴിയുന്ന മുന്‍
മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു.
ഹൃദയമിടിപ്പും ശ്വാസോച്ഛ്വാസവും സാധാരണ നിലയിലാക്കാനുള്ള ശ്രമം
തുടരുകയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
• കേരളത്തെ ബാലവേല വിമുക്ത സംസ്ഥാനമാക്കാന്‍ വനിതാ ശിശുവികസന വകുപ്പ് ശക്തമായ
നടപടികള്‍ സ്വീകരിച്ചു വരുന്നതായി ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി
വീണാ ജോര്‍ജ്.
• അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ എത്തിയ വ്യോമസേനാ ഗ്രൂപ്പ്
കമാൻഡർ ശുഭാംശു ശുക്ലയും സംഘവും വിവിധ പരീക്ഷണങ്ങളിലേക്ക് കടന്നു.
നിലയത്തിലെ സാഹചര്യങ്ങളുമായി ശരീരം പൊരുത്തപ്പെടാൻ രണ്ടു ദിവസമെടുക്കും.
അതിനാൽ കൂടുതൽ സമയം വിശ്രമം അനുവദിക്കും.
• ചൈനയുമായി വ്യാപാര ഉടമ്പടി ഒപ്പിട്ടതായി അമേരിക്കൻ പ്രസിഡന്റ്
ഡോണൾഡ് ട്രംപ് പറഞ്ഞു. കരാറിൽ ധാരണയിലെത്തിയതായി സ്ഥിരീകരിച്ച ചൈന
പരസ്‌പര വിട്ടുവീഴ്‌ചയോടെ ഇരുപക്ഷവും പ്രവർത്തിക്കുമെന്ന് പ്രത്യാശ
പ്രകടിപ്പിച്ചു.
• തൊഴിലുടമകൾക്കും ജീവനക്കാർക്കും ഒറ്റത്തവണ രജിസ്‌ട്രേഷനിലൂടെ
അംഗത്വമെടുക്കാൻ അവസരം നൽകുന്ന പദ്ധതിക്ക് എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ്
കോർപറേഷൻ (ഇഎസ്‌ഐ) അംഗീകാരം നൽകി.
• ഹിമാചൽപ്രദേശിലെ കാൻഗ്ര ജില്ലയിലുണ്ടായ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ
എണ്ണം 6 ആയി. ഇന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തിയതോടെയാണിത്. ഖനിയാര
ഗ്രാമത്തിലെ മനുനി ഖാദ് മേഖലയിലുള്ള ജനവൈദ്യുത പദ്ധതി പ്രദേശത്തിനടുത്ത്
നിന്നാണ് മൃതദേഹം കണ്ടെത്തിയത്.