രാജ്യത്തെ നടുക്കിയ ഗുജറാത്തിലെ അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ചവരുടെ എണ്ണം 294 ആയി. അപകടത്തിൽ 24 തദ്ദേശീയരും മരിച്ചു. നിലവിൽ 60 ലധികം പേർ ചികിത്സയിലാണ്. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ അഹമ്മദാബാദിലെത്തും. പരിക്കേറ്റവരെ സിവിൽ ആശുപത്രിയിൽ സന്ദർശിക്കും. ദുരന്തത്തിൽ ഡിജിസിഎയും മറ്റുള്ളവരും പ്രഖ്യാപിച്ച അന്വേഷണങ്ങൾ ഇന്ന് ആരംഭിക്കും.
അഹമ്മദാബാദ് വിമാനാപകടത്തെക്കുറിച്ച് എഎഐബി അന്വേഷണം ആരംഭിച്ചതായി കേന്ദ്ര സിവിൽ വ്യോമയാന മന്ത്രി പ്രഖ്യാപിച്ചു. കൂടുതൽ പരിശോധനകൾക്കായി ഒരു വിദഗ്ധ സംഘം രൂപീകരിക്കും. വിമാന യാത്രയുടെ സുരക്ഷ വർദ്ധിപ്പിക്കുമെന്ന് കേന്ദ്ര സിവിൽ വ്യോമയാന മന്ത്രി റാം മോഹൻ നായിഡുവും പറഞ്ഞു.
രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ടാറ്റ ഗ്രൂപ്പ് ഒരു കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. അപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സാ ചെലവുകളും കമ്പനി വഹിക്കും. വിമാനം തകർന്ന ബിജെ ഹോസ്റ്റലിന്റെ പുനർനിർമ്മാണവും കമ്പനി നടത്തും.
വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തി. അപകടത്തിന്റെ കാരണങ്ങൾ കണ്ടെത്തുന്നതിൽ ഇതിലെ വിവരങ്ങൾ നിർണായകമാകും. വിമാനാപകടത്തിന്റെ കാരണം ഇപ്പോഴും വ്യക്തമല്ല. പൈലറ്റിന്റെ അവസാന സന്ദേശം നിർണായകമാണ്. രണ്ട് എഞ്ചിനുകളും പ്രവർത്തനരഹിതമാണോ എന്ന് പരിശോധിക്കണമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പക്ഷികൾ വിമാനത്തിൽ ഇടിച്ചോ എന്നും അവർ അന്വേഷിക്കും.