• ഹോർമൂസ് കടലിടുക്ക്
അടച്ചുപൂട്ടുന്നതായി ഇറാൻ. രാജ്യത്തെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ അമേരിക്ക
ആക്രമണം നടത്തിയതിനെ തുടർന്നാണ് ഇറാന്റെ നിർണായക നീക്കം. ഹോർമൂസ്
അടച്ചുപൂട്ടാൻ ഇറാന്റെ പാർലമെന്റ് അംഗീകാരം നൽകി.
• തിരുവനന്തപുരം വിമാനത്താവളത്തില്‍ ലാന്‍ഡിംഗിനിടെ വിമാനത്തില്‍
പക്ഷിയിടിച്ചു. ന്യൂദില്ലി – തിരുവനന്തപുരം എയര്‍ ഇന്ത്യ വിമാനത്തിലാണ്
ലാന്‍ഡിംഗിനിടെ പക്ഷി ഇടിച്ചത്.
• ആശമാർക്ക് മൂന്നുമാസത്തെ ഓണറേറിയം മുൻകൂറായി അനുവദിച്ച് സംസ്ഥാന സർക്കാർ.
ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ഓണറേറിയമാണ് അനുവദിച്ച് ഉത്തരവിറങ്ങിയത്.
• സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷന് വിപണി ഇടപെടൽ പ്രവർത്തനങ്ങൾക്കായി 100
കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. അവശ്യ
നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഒഴിവാക്കാനുള്ള വിവിധ പ്രവർത്തനങ്ങളെ
സഹായിക്കാനാണ് തുക ലഭ്യമാക്കുന്നത്.
• ‘ജാനകി’ എന്ന പേര് സിനിമയ്ക്ക് ഇടാന്‍ പാടില്ലെന്ന വിചിത്ര നിര്‍ദേശവുമായി
സെന്‍സര്‍ ബോര്‍ഡ്. പേര് മാറ്റണമെന്ന് ബോര്‍ഡ് ആവശ്യപ്പെട്ടതിനെ
തുടര്‍ന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി നായകനായ ‘ജാനകി v/s സ്റ്റേറ്റ് ഓഫ്
കേരള’ സിനിമയുടെ റിലീസ് അനിശ്ചിതത്വത്തിലായി.
• ഇറാനെതിരായ യുഎസ് ആക്രമണത്തിൽ ആശങ്ക പങ്കു വച്ച് യുഎൻ ജനറൽ സെക്രട്ടറി
അന്റോണിയോ ഗുട്ടറെസ്. സംഘർഷം അവസാനിപ്പിക്കണം. സുരക്ഷാ കൗൺസിലും എല്ലാ യുഎൻ
അംഗരാജ്യങ്ങളും യുക്തിസഹമായും സംയമനത്തോടെയും പ്രവർത്തിക്കണം. സമാധാനം
ഉപേക്ഷിക്കാൻ നമുക്ക് കഴിയില്ലെന്നും ഒരിക്കലും ഉപേക്ഷിക്കരുതെന്നും
ഗുട്ടറെസ് പറഞ്ഞു.
• സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസിലെ ക്രിസ്ത്യന്‍ പള്ളിയില്‍ ചാവേര്‍ ആക്രമണം.
15 പേര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണത്തില്‍ നിരവധി
പേര്‍ക്ക് പരുക്കേറ്റു. ആക്രമണത്തിന് പിന്നില്‍ ഐഎസ് ആണെന്ന് സിറിയ
ആരോപിച്ചു.