• ബേപ്പൂർ തീരത്തിന് സമീപമായി കടലില്‍ തീപിടിച്ച കപ്പലില്‍ ഉണ്ടായിരുന്നത് അതീവ ഗുരുതര രാസവസ്തുക്കള്‍ അടങ്ങിയ 157 കണ്ടെയ്‌നറുകൾ.
• തുടർച്ചയായി നാലാം മാസവും ചരക്ക്
കൈകാര്യത്തിൽ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഒന്നാംസ്ഥാനത്ത്. മെയ്
മാസത്തിൽ 1.04 ലക്ഷം കണ്ടെയ്‌നറാണ് കൈകാര്യം ചെയ്‌തത്.
• പുതിയ അക്കാദമിക് കലണ്ടർ അനുസരിച്ചുള്ള സമയക്രമം അടുത്തയാഴ്ച മുതൽ
സ്കൂളുകളിൽ നടപ്പാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. ഹൈസ്കൂളിൽ വെള്ളി
ഒഴികെയുള്ള ദിവസങ്ങളിൽ അര മണിക്കൂർ ക്ലാസ് സമയം വർധിപ്പിച്ചിരുന്നു.
രാവിലെ 15 മിനിറ്റും ഉച്ചയ്ക്ക് ശേഷം 15 മിനിറ്റുമായാണ് സമയം കൂട്ടിയത്.
• എട്ടു മാസത്തിനുള്ളിൽ കേരളത്തിൽ
രണ്ടാമത്തെ കേന്ദ്രം തുറന്ന് പ്രശസ്‌ത ടെക് കമ്പനി എച്ച്‌സിഎൽ ടെക്.
ഒക്ടോബറിൽ കൊച്ചി ഇൻഫോപാർക്കിലൂടെ കേരളത്തിലെത്തിയ കമ്പനിയുടെ രണ്ടാമത്തെ
കേന്ദ്രമാണ് തിരുവനന്തപുരം ടെക്‌നോപാർക്കിൽ തിങ്കളാഴ്‌ച പ്രവർത്തനം
ആരംഭിച്ചത്.
• ഗാസയിലേക്ക് അവശ്യവസ്തുക്കളുമായി യാത്ര തിരിച്ച ഗ്രെറ്റ തുന്‍ബര്‍ഗ്
ഉള്‍പ്പെടെ ഉള്ളവര്‍ സഞ്ചരിച്ച കപ്പല്‍ കസ്റ്റഡിയിലെടുത്ത് ഇസ്രയേല്‍.
ഇറ്റലിയിലെ കറ്റാനിയ തീരത്തെ സിസിലി തുറമുഖത്ത് നിന്ന് ജൂണ്‍ ഒന്നിന്
പുറപ്പെട്ട മഡ്ലീന്‍ എന്ന കപ്പലാണ് കസ്റ്റഡിയിലെടുത്തത്.
• ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്രക്കായുള്ള ഒരുക്കങ്ങൾ
പൂർത്തിയയായി.ആക്‌സിയോം-4 ദൗത്യത്തിന്റെ ഭാഗമായാണ് ശുക്ലയും സംഘവും
ബഹിരാകാശ യാത്രക്കൊരുങ്ങുന്നത്. ഇവര്‍ സഞ്ചരിക്കുന്ന ഡ്രാഗണ്‍ പേടകം
വഹിക്കുന്ന ഫാല്‍ക്കണ്‍ 9 റോക്കറ്റിന്റെ നിര്‍ണായകമായ സ്റ്റാറ്റിക് ഫയര്‍
ടെസ്റ്റ് ഉള്‍പ്പെടെ പൂര്‍ത്തിയായി.
• ഹണിമൂണ്‍ യാത്രയ്ക്കിടെ ഇന്‍ഡോര്‍ സ്വദേശിയായ രാജ രഘുവംശി മേഘാലയയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. രാജയുടെ
ഭാര്യ സോനം രഘുവംശി ഉത്തര്‍പ്രദേശിലെ ഗാസിപൂരില്‍ നങ്ഗഞ്ച് പൊലീസ്
സ്റ്റേഷനിൽ കീഴടങ്ങി. കാമുകന്‍ രാജ് കുശ്വാഹ അടക്കം നാല് പേരെ അറസ്റ്റ്
ചെയ്തു.
• ഉരുൾ പൊട്ടൽ ദുരന്തം വിതച്ച ചൂരൽമലയോട് മണ്ണിടിച്ചിൽ തുടരുന്നു. കനത്ത മഴയെ
തുടർന്നാണ് ചൂരൽമലയോട് ചേർന്നുള്ള കരിമറ്റം വനത്തിൽ മണ്ണിടിച്ചിൽ
ഉണ്ടായത്.
• ദക്ഷിണാഫ്രിക്കയ്ക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍
കളിക്കാന്‍ ഇംഗ്ലണ്ടിലെത്തിയ ഓസ്ട്രേലിയയ്ക്ക് ആദ്യം ലോര്‍ഡ്‌സ് മൈതാനത്ത്
പരിശീലനം നടത്താന്‍ അനുമതി നിഷേധിച്ചതായി റിപ്പോര്‍ട്ട്.
• ഹയർസെക്കൻഡറി ഒന്നാംവർഷ പ്രവേശനത്തിന്റെ രണ്ടാം അലോട്ട്‌മെന്റിൽ 2,43,155
പേർ ഇടം നേടി. 21,887 പേർ പുതിയതായി അലോട്ട്‌മെന്റ് ലഭിച്ചവരാണ്. ഒന്നാം
അലോട്ട്‌മെന്റിൽ 1,21,743 പേർ സ്ഥിരപ്രവേശനവും 99,525 പേർ താല്ക്കാലിക
പ്രവേശനവും നേടിയിരുന്നു.