ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 10 ജൂൺ 2025 | #NewsHeadlines

• ബേപ്പൂരിന് 88 നോട്ടിക്കല്‍ മൈല്‍ അകലെ അപകടത്തില്‍പെട്ട ചരക്കു കപ്പലിലെ ജീവനക്കാരെ മംഗലൂരുവിലെത്തിച്ചു. ഇവരിൽ പരുക്കേറ്റ ആറ് പേരെ മംഗലൂരു എ ജെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

• ബേപ്പൂർ തീരത്തിന് സമീപമായി കടലില്‍ തീപിടിച്ച കപ്പലില്‍ ഉണ്ടായിരുന്നത് അതീവ ഗുരുതര രാസവസ്തുക്കള്‍ അടങ്ങിയ 157 കണ്ടെയ്‌നറുകൾ.

• തുടർച്ചയായി നാലാം മാസവും ചരക്ക്‌ കൈകാര്യത്തിൽ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഒന്നാംസ്ഥാനത്ത്‌. മെയ്‌ മാസത്തിൽ 1.04 ലക്ഷം കണ്ടെയ്‌നറാണ്‌ കൈകാര്യം ചെയ്‌തത്‌.

• പുതിയ അക്കാദമിക്‌ കലണ്ടർ അനുസരിച്ചുള്ള സമയക്രമം അടുത്തയാഴ്ച മുതൽ സ്കൂളുകളിൽ നടപ്പാക്കുമെന്ന്‌ മന്ത്രി വി ശിവൻകുട്ടി. ഹൈസ്കൂളിൽ വെള്ളി ഒഴികെയുള്ള ദിവസങ്ങളിൽ അര മണിക്കൂർ ക്ലാസ്‌ സമയം വർധിപ്പിച്ചിരുന്നു. രാവിലെ 15 മിനിറ്റും ഉച്ചയ്ക്ക്‌ ശേഷം 15 മിനിറ്റുമായാണ്‌ സമയം കൂട്ടിയത്‌.

• എട്ടു മാസത്തിനുള്ളിൽ കേരളത്തിൽ രണ്ടാമത്തെ കേന്ദ്രം തുറന്ന്‌ പ്രശസ്‌ത ടെക്‌ കമ്പനി എച്ച്‌സിഎൽ ടെക്‌. ഒക്ടോബറിൽ കൊച്ചി ഇൻഫോപാർക്കിലൂടെ കേരളത്തിലെത്തിയ കമ്പനിയുടെ രണ്ടാമത്തെ കേന്ദ്രമാണ്‌ തിരുവനന്തപുരം ടെക്‌നോപാർക്കിൽ തിങ്കളാഴ്‌ച പ്രവർത്തനം ആരംഭിച്ചത്‌.

• ഗാസയിലേക്ക് അവശ്യവസ്തുക്കളുമായി യാത്ര തിരിച്ച ഗ്രെറ്റ തുന്‍ബര്‍ഗ് ഉള്‍പ്പെടെ ഉള്ളവര്‍ സഞ്ചരിച്ച കപ്പല്‍ കസ്റ്റഡിയിലെടുത്ത് ഇസ്രയേല്‍. ഇറ്റലിയിലെ കറ്റാനിയ തീരത്തെ സിസിലി തുറമുഖത്ത് നിന്ന് ജൂണ്‍ ഒന്നിന് പുറപ്പെട്ട മഡ്ലീന്‍ എന്ന കപ്പലാണ് കസ്റ്റഡിയിലെടുത്തത്.

• ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്രക്കായുള്ള ഒരുക്കങ്ങൾ പൂർത്തിയയായി.ആക്‌സിയോം-4 ദൗത്യത്തിന്റെ ഭാഗമായാണ് ശുക്ലയും സംഘവും ബഹിരാകാശ യാത്രക്കൊരുങ്ങുന്നത്. ഇവര്‍ സഞ്ചരിക്കുന്ന ഡ്രാഗണ്‍ പേടകം വഹിക്കുന്ന ഫാല്‍ക്കണ്‍ 9 റോക്കറ്റിന്റെ നിര്‍ണായകമായ സ്റ്റാറ്റിക് ഫയര്‍ ടെസ്റ്റ് ഉള്‍പ്പെടെ പൂര്‍ത്തിയായി.

• ഹണിമൂണ്‍ യാത്രയ്ക്കിടെ ഇന്‍ഡോര്‍ സ്വദേശിയായ രാജ രഘുവംശി മേഘാലയയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. രാജയുടെ ഭാര്യ സോനം രഘുവംശി ഉത്തര്‍പ്രദേശിലെ ഗാസിപൂരില്‍ നങ്ഗഞ്ച് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. കാമുകന്‍ രാജ് കുശ്വാഹ അടക്കം നാല് പേരെ അറസ്റ്റ് ചെയ്തു.

• ഉരുൾ പൊട്ടൽ ദുരന്തം വിതച്ച ചൂരൽമലയോട് മണ്ണിടിച്ചിൽ തുടരുന്നു. കനത്ത മഴയെ തുടർന്നാണ് ചൂരൽമലയോട് ചേർന്നുള്ള കരിമറ്റം വനത്തിൽ മണ്ണിടിച്ചിൽ ഉണ്ടായത്.

• ദക്ഷിണാഫ്രിക്കയ്ക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കാന്‍ ഇംഗ്ലണ്ടിലെത്തിയ ഓസ്ട്രേലിയയ്ക്ക് ആദ്യം ലോര്‍ഡ്‌സ് മൈതാനത്ത് പരിശീലനം നടത്താന്‍ അനുമതി നിഷേധിച്ചതായി റിപ്പോര്‍ട്ട്.

• ഹയർസെക്കൻഡറി ഒന്നാംവർഷ പ്രവേശനത്തിന്റെ രണ്ടാം അലോട്ട്‌മെന്റിൽ 2,43,155 പേർ ഇടം നേടി. 21,887 പേർ പുതിയതായി അലോട്ട്‌മെന്റ്‌ ലഭിച്ചവരാണ്‌. ഒന്നാം അലോട്ട്‌മെന്റിൽ 1,21,743 പേർ സ്ഥിരപ്രവേശനവും 99,525 പേർ താല്ക്കാലിക പ്രവേശനവും നേടിയിരുന്നു.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0