പാകിസ്ഥാനെതിരെ ഇന്ത്യ കൂടുതൽ കർശന നടപടി സ്വീകരിക്കും. പാകിസ്ഥാൻ വിമാനങ്ങൾക്ക് ഇന്ത്യൻ വ്യോമാതിർത്തിയിൽ പറക്കാൻ അനുമതി നിഷേധിക്കും. പാകിസ്ഥാൻ കപ്പലുകളെയും നിരോധിക്കാനാണ് നീക്കം. ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചേക്കാം. പാകിസ്ഥാൻ കപ്പലുകൾക്കും അനുമതി നിഷേധിക്കും. നേരത്തെ, പാകിസ്ഥാൻ ഇന്ത്യൻ വിമാനക്കമ്പനികൾക്ക് വ്യോമാതിർത്തി അടച്ചിരുന്നു.
ഏപ്രിൽ 22 ന് പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതിനെത്തുടർന്ന് ഇന്ത്യ പാകിസ്ഥാനെതിരെ കർശന നടപടി സ്വീകരിച്ചിരുന്നു. പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പാകിസ്ഥാൻ പിന്തുണയുള്ള ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയാണെന്ന് ഇന്ത്യൻ ഏജൻസികൾ നേരത്തെ കണ്ടെത്തിയിരുന്നു.
പഹൽഗാം ആക്രമണത്തെത്തുടർന്ന് ഇന്ത്യയ്ക്ക് പാകിസ്ഥാനുമായുള്ള നയതന്ത്ര ബന്ധങ്ങൾ പരിമിതമായിരുന്നു. സിന്ധു നദീജല ഉടമ്പടി താൽക്കാലികമായി നിർത്തിവയ്ക്കുകയും അട്ടാരി അതിർത്തി അടച്ചുപൂട്ടുമെന്ന് പ്രഖ്യാപിക്കുകയും പാകിസ്ഥാൻ പൗരന്മാർക്കുള്ള വിസ റദ്ദാക്കുകയും ചെയ്തു. സൈനിക നടപടിക്ക് തയ്യാറാണെന്ന് സൈന്യവും പ്രഖ്യാപിച്ചിരുന്നു.