കർണാടകയിലെ മംഗളൂരുവിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട പുൽപ്പള്ളി സ്വദേശി അഷ്‌റഫിന്റെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. മൃതദേഹവുമായി ബന്ധുക്കൾ വീട്ടിലേക്ക് മടങ്ങി. കൊലപാതകത്തിൽ 20 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മലപ്പുറം പറപ്പൂരിലെ മഹൽ പള്ളിയിൽ മൃതദേഹം സംസ്‌കരിക്കും.
കർണാടക സ്‌പെഷ്യൽ ബ്രാഞ്ചും കേരള സ്‌പെഷ്യൽ ബ്രാഞ്ചും ഇന്നലെ ബന്ധപ്പെട്ടിരുന്നുവെന്നും മൃതദേഹം കൈമാറിയെന്നും അഷ്‌റഫിന്റെ സഹോദരൻ അബ്ദുൾ ജബ്ബാർ പറഞ്ഞു. മരണകാരണം ആൾക്കൂട്ട ആക്രമണമാണെന്ന് അവർ പറഞ്ഞു. ഏകദേശം രണ്ട് മണിക്കൂറോളം മൃതദേഹം അവിടെ കിടന്നു.
അഷ്‌റഫ് മാനസിക വെല്ലുവിളി നേരിടുന്ന ആളാണ്. കൊലപാതകത്തിലേക്ക് നയിച്ച കാരണത്തെക്കുറിച്ച് പോലീസ് പറഞ്ഞിട്ടില്ല. കുടുംബം അന്വേഷണവുമായി സഹകരിക്കും. ഒരു തരത്തിലും പ്രശ്‌നമുണ്ടാക്കിയതായി അഷ്‌റഫിന് മുൻ പരിചയമില്ല. നിലവിൽ പോലീസ് അന്വേഷണത്തിൽ പരാതികളൊന്നുമില്ല - അദ്ദേഹം വ്യക്തമാക്കി.