പ്രണയം നടിച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ചു ; ഹരിയാന സ്വദേശി പിടിയില്‍.....#Crime_News


 കോഴിക്കോട് : പ്രണയം നടിച്ച് പെണ്‍കുട്ടിയെ തട്ടികൊണ്ട് പോയി പീഡിപ്പിക്കുകയും വഴയില്‍  ഉപേക്ഷിക്കുകയും ചെയ്ത ഹരിയാന സ്വദേശിയെ പൊലീസ് പിടികൂടി. ഹരിയാനയിലെ ചങ്കിദുര്‍ഗ്ഗ് സ്വദേശി സുശീല്‍ കുമാറി(34)നെയാണ് നല്ലണം പോലീസ് ഇന്‍സ്‌പെക്ടര്‍ എം. അനിലിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പശ്ചിമ ബംഗാള്‍ സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് ഇയാള്‍ ബലാത്സംഗം ചെയ്തത്.

അതിക്രമത്തിനിരയായ പെണ്‍കുട്ടിയും കുടുംബവും കഴിഞ്ഞ പത്ത് വര്‍ഷത്തിലേറെയായി കോഴിക്കോട് താമസിച്ച് വരികയായിരുന്നു. 2023-ലാണ് പെൺകുട്ടിയെ വീട്ടിൽ നിന്നും കാണാതായത്. ഹരിയാന സ്വദേശിയായ യുവാവ് പെൺകുട്ടിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടു പോവുകയായിരുന്നു.

ദിവസങ്ങള്‍ നീണ്ട പീഡനത്തിനൊടുവില്‍ ഇയാൾ പെണ്‍കുട്ടിയെ ഹരിയാനയില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. ഇവിടെ വെച്ചാണ് സുശീല്‍ കുമാര്‍ കുട്ടിയെ കാണുന്നത്. തുടര്‍ന്ന് വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. കുടുംബത്തിന്‍റെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഒടുവിൽ ഹരിയാനയില്‍ നിന്നാണ് പെണ്‍കുട്ടിയെ പൊലീസ് കണ്ടെത്തിയത്. മൊഴിയെടുത്തതിന് ശേഷം പെൺകുട്ടിയെ കുടുംബത്തിന് കൈമാറി. കേസില്‍ അസം, ഹരിയാന സ്വദേശികളായ രണ്ട് പേര്‍കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇവർക്കായി തെരച്ചിൽ തുടരുകയാണെന്നും വിശദമായ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

MALAYORAM NEWS is licensed under CC BY 4.0