ദ കേരള സ്റ്റോറി പ്രദര്‍ശനം ദൗര്‍ഭാഗ്യകരം; പ്രതിഷേധവുമയി സാംസ്‌കാരിക പ്രവര്‍ത്തകര്‍...#The Kerala Story


 കേരള സ്റ്റോറി സിനിമയുടെ പ്രദർശനത്തിനെതിരെ സാംസ്‌കാരിക പ്രവർത്തകർ. ക്രിസ്ത്യൻ പള്ളികളിൽ കേരള കഥ പ്രദർശിപ്പിച്ചത് ദൗർഭാഗ്യകരമാണെന്നും രാഷ്ട്രീയ അജണ്ടയുടെ ഭാഗമായി നിർമ്മിച്ച സിനിമ പ്രദർശിപ്പിച്ചത് ആശങ്കയുണ്ടാക്കുന്നതാണെന്നും അവർ പ്രതിഷേധിച്ചു.

രാജ്യത്ത് ലൗ ജിഹാദ് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്രസർക്കാർ പാർലമെൻ്റിൽ മറുപടി നൽകിയിരുന്നു. ദേശീയ അന്വേഷണ ഏജൻസികളുടെ അന്വേഷണത്തിൽ ലൗ ജിഹാദും കണ്ടെത്തിയില്ല. ക്രൈസ്തവ സഭകൾ വ്യാജ പ്രചാരണങ്ങളിൽ വീഴരുതെന്നും സമൂഹത്തിൻ്റെ പൊതുതാൽപ്പര്യം മുൻനിർത്തി വ്യാജ പ്രചാരണങ്ങളിൽ പങ്കാളികളാകരുതെന്നും എ സർട്ടിഫിക്കറ്റുള്ള സിനിമ പൊതുവേദിയിൽ പ്രദർശിപ്പിച്ചത് ആശ്ചര്യകരമാണെന്നും സാംസ്കാരിക പ്രവർത്തകർ പ്രതികരിച്ചു.

ആക്ടിവിസ്റ്റുകളും എഴുത്തുകാരും സിനിമാക്കാരും ഉൾപ്പെടെ 46 പേർ സംയുക്ത പ്രസ്താവന പുറത്തിറക്കി. കെ.പി.ഫെബിയൻ, എം.എൻ.കാരശ്ശേരി, അരുന്ധതി റോയ്, സാറാ ജോസഫ്, കമൽ, ടി.വി.ചന്ദ്രൻ തുടങ്ങിയവർ പ്രസ്താവനയിറക്കി.

MALAYORAM NEWS is licensed under CC BY 4.0