അരവിന്ദ് കെജ്‌രിവാളിന് തിരിച്ചടി, ജയിലില്‍ തുടരും... #Headlines

ഡൽഹി മദ്യനയ അഴിമതിക്കേസിൽ അരവിന്ദ് കെജ്‌രിവാളിന് തിരിച്ചടി. അറസ്റ്റ് ചെയ്ത് കെജ്‌രിവാൾ സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി തള്ളി. കെജ്‌രിവാൾ ജയിലിൽ തുടരും. ഗൂഢാലോചനയ്ക്ക് തെളിവുണ്ടെന്ന് ഡൽഹി ഹൈക്കോടതി വ്യക്തമാക്കി. ഇ ഡി യുടെ അറസ്റ്റ് നിയമപരമെന്നും മുഖ്യമന്ത്രിക്ക് പ്രത്യേക പരിഗണനയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. നിയമമാണ് കോടതിക്ക് പ്രധാനമെന്നും രാഷ്ട്രീയം പ്രധാനമല്ലെന്നും കോടതി വ്യക്തമാക്കി.

 അറസ്റ്റ് നിയമവിരുദ്ധമാണോയെന്ന് പരിശോധിക്കുന്നതിന് വേണ്ടിയാണ് ഇപ്പോൾ സമർപ്പിക്കേണ്ട ഹർജിയെന്നും ജാമ്യം അനുവദിക്കാനുള്ളതല്ലെന്നും കോടതി വ്യക്തമാക്കി. കുറ്റകൃത്യത്തിലും ഗൂഢാലോചനയിലും കെജ്‌രിവാൾ ഉൾപ്പെട്ടതായി വ്യക്തമാകുന്ന തെളിവുകൾ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് ശേഖരിച്ചിട്ടുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. അറസ്റ്റും റിമാൻഡും നിയമവിരുദ്ധമാണെന്ന് കെജ്രിവാളിൻ്റെ വാദം കോടതി തള്ളി.
 
 ജസ്റ്റിസ് സ്വർണകാന്ത ശർമയുടെ സിംഗിൾ ബെഞ്ചാണ് ഹർജിയിൽ വിധി പറഞ്ഞത്. ഏപ്രിൽ മൂന്നിന് ഹർജി പരിഗണിച്ചു സ്വർണകാന്ത ശർമ മൂന്നു മണിക്കൂറിലേറെ നീണ്ട വാദത്തിനുശേഷം വിധി പറയാനായി മാറ്റിവെച്ചിരിക്കുകയായിരുന്നു.

 മദ്യനയക്കേസിൽ മാർച്ച് 21-നാണ് ഡൽഹി മുഖ്യമന്ത്രിയെ ഐ.ഡി.അറസ്റ്റ് ചെയ്തത്. ഏപ്രിൽ 15 വരെ കെജ്രിവാളിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്. അതിനിടയിലാണ് ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി തള്ളിയിരിക്കുന്നത്.
MALAYORAM NEWS is licensed under CC BY 4.0