ബ്രിക്സ് ഗ്രൂപ്പിൽ ആറ് രാജ്യങ്ങളെക്കൂടി ഉൾപ്പെടുത്താൻ തീരുമാനം. അർജന്റീന, ഇറാൻ, യുഎഇ, സൗദി അറേബ്യ, എത്യോപ്യ, ഈജിപ്ത് എന്നിവയാണ് പുതിയ അംഗങ്ങൾ. ദക്ഷിണാഫ്രിക്കയിൽ നടന്ന ബ്രിക്‌സ് ഉച്ചകോടിക്ക് ശേഷം പ്രസിഡന്റ് സിറിൽ റമഫോസയാണ് പുതിയ അംഗരാജ്യങ്ങളുടെ പേരുകൾ പ്രഖ്യാപിച്ചത്.
പാക്കിസ്ഥാനെ സഖ്യത്തിൽ ഉൾപ്പെടുത്താനുള്ള ചൈനയുടെ ശ്രമം ഇന്ത്യയുടെ ശക്തമായ എതിർപ്പിനെ തുടർന്ന് പരാജയപ്പെട്ടു. കൂടുതൽ വികസ്വര രാജ്യങ്ങളെ ഉൾപ്പെടുത്തി അസോസിയേഷൻ വിപുലീകരിക്കണമെന്നായിരുന്നു ചൈനയുടെ വാദം. എന്നാൽ ഈ നിർദേശത്തെ ഇന്ത്യ എതിർത്തിരുന്നു. സമവായത്തിലൂടെ വിപുലീകരിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടിന് പിന്തുണ ലഭിച്ചു.