തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണ് അദ്ദേഹം.
ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ അദ്ദേഹത്തിന്റെ ശ്വസനവും രക്തസമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനവും സാധാരണനിലയിലാക്കാൻ വിദഗ്ധ ഡോക്ടർമാരുടെ സംഘം ശ്രമിച്ചുവരികയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
വിദഗ്ധ ഡോക്ടർമാരുടെ സംഘത്തിന്റെ മേൽനോട്ടത്തിൽ അദ്ദേഹത്തിന്റെ ആരോഗ്യനില സസൂക്ഷ്മം വിലയിരുത്തി ചികിത്സ തുടരുകയാണ്. ആരോഗ്യനില മോശമായതിനെ തുടർന്ന് തിങ്കളാഴ്ചയാണ് വി.എസിനെ തിരുവനന്തപുരം എസ്.യു.ടി. ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 101 വയസായ അദ്ദേഹം ഏറെനാളായി വിശ്രമജീവിതംനയിച്ചുവരികയായിരുന്നു .
CPIM LEADER എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
CPIM LEADER എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
CPIM LEADER
Former Chief Minister
Kerala Politics
Malayoram News
V.S ACHUDANATHAN
ആരോഗ്യനിലയിൽ മാറ്റമില്ലാതെ വി എസ് #V.S
BIRTHDAY
COMMUNIST
CPIM
CPIM LEADER
VS
VS ACHUTHANANDAN
വി എസ് അച്യുതാനന്ദന് 99 -ന്റെ ചെറുപ്പം. | #VS_Achuthanandan
കേരള രാഷ്ട്രീയത്തിലെ അമരക്കാരനും സിപിഐ എം നേതാവുമായ അച്യുതാനന്ദന് 99 വയസ്സിന്റെ ചെറുപ്പം, ഏഴു പതിറ്റാണ്ടിലേറെയായി കേരള രാഷ്ട്രീയത്തിൽ വിസ്മയം തീർത്ത വിഎസ്, മൂന്നു വർഷം മുമ്പ് സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചു.
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) യുടെ സ്ഥാപക നേതാവും തലമുതിർന്ന നേതാക്കളിൽ ഒരാളായ വി എസ് അച്യുതാനന്ദന്,
ഒക്റ്റോബർ 20 -ന് 99 വയസ്സ് തികയുകയാണ്.
ഏഴു പതിറ്റാണ്ടിലേറെയായി കേരള രാഷ്ട്രീയത്തിൽ വിസ്മയം തീർത്ത വിഎസ്, മൂന്ന് വർഷം മുമ്പ് സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചു. തിരുവനന്തപുരത്തെ മകന്റെ വസതിയിൽ അദ്ദേഹം 99-ാം ജന്മദിനം ആഘോഷിക്കുന്നു.
തന്റെ രാഷ്ട്രീയ യാത്രയുടെ അവസാന രണ്ട് ദശാബ്ദങ്ങളിൽ, വിഎസ് നിരവധി സാമൂഹിക പ്രശ്നങ്ങൾ ഏറ്റെടുക്കുകയും നിരവധി ഉന്നത രാഷ്ട്രീയ നേതാക്കൾക്കെതിരെ നിയമപോരാട്ടങ്ങൾ നടത്തുകയും ചെയ്തു - മുൻ മുഖ്യമന്ത്രി കെ കരുണാകരനെതിരായ 1994 ലെ പാമോയിൽ ഇറക്കുമതി കേസ്, മുൻ വൈദ്യുതി മന്ത്രി ആർ ബാലകൃഷ്ണ പിള്ളയ്‌ക്കെതിരായ അഴിമതി കേസുകൾ, 1990കളിലെ ഐസ്‌ക്രീം പാർലർ സെക്‌സ് റാക്കറ്റും മുൻ മന്ത്രി കെ എം മാണിക്കെതിരായ 2015ലെ ബാർ കോഴക്കേസും അദ്ദേഹത്തിന്റെ ഏറ്റവും ഉയർന്ന കേസാണ്.
അതേ വർഷം തന്നെ, വിഎസിനെ കേരള ഭരണപരിഷ്കാര കമ്മീഷൻ ചെയർമാനായി നിയമിച്ചു, അനാരോഗ്യം ചൂണ്ടിക്കാട്ടി 2019 ൽ അദ്ദേഹം രാജിവച്ചു.
സിപിഐഎമ്മിന്റെ സ്ഥാപക നേതാക്കളിൽ ഒരാളായ വിഎസ്, രാഷ്രീയത്തിൽ തന്റെ വ്യക്തിപ്രഭാവം എന്നും കാത്തു സൂക്ഷിച്ചു.
പുന്നപ്ര വയലാർ സമരത്തിന്റെ മുൻ നിരയിൽ ഉണ്ടായ അദ്ദേഹത്തിന്റെ പ്രവർത്തന പരിചയം പാർട്ടിക്ക് എന്നും മുതൽകൂട്ടാണെന്ന് പാർട്ടി നേതൃത്വം അഭിമാനത്തോടെ ഓർക്കുന്നുവെന്ന് വി എസിനു ആശംസ നേരുന്ന നേതാക്കൾ പ്രസ്താവനകളിൽ പറഞ്ഞു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.