സ്കൂൾ കായികമേള വേദി മാറ്റത്തിൽ കടുത്ത പ്രതിഷേധം; മന്ത്രിമാർക്കിടയിൽ ഭിന്നത രൂക്ഷം! #SchoolSportsMeet

Post Image
കണ്ണൂർ: സംസ്ഥാന സ്കൂൾ കായികമേളയുടെ വേദി മാറ്റിയതിൽ ശക്തമായ എതിർപ്പുമായി കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ രംഗത്ത്. വേദി മാറ്റം ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും മേളയ്ക്കുള്ള മുന്നൊരുക്കങ്ങൾ കണ്ണൂരിൽ ഇതിനകം തുടങ്ങിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. എന്തുതുകൊണ്ടാണ് വേദി മാറ്റിയതെന്ന് സർക്കാർ വ്യക്തമാക്കണമെന്നും ബിനോയ് കുര്യൻ ആവശ്യപ്പെട്ടു.

കഴിഞ്ഞ വർഷം ഒക്ടോബറിൽ തിരുവനന്തപുരത്ത് നടന്ന കായികമേളയുടെ സമാപനച്ചടങ്ങിലാണ് അടുത്ത മേള കണ്ണൂരിൽ നടക്കുമെന്ന് അന്നത്തെ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. തുടർന്ന് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യനും ഡി.ഡി ഷൈനിക്കും മേളയുടെ പതാക കൈമാറുകയും ചെയ്തിരുന്നു. ഈ പ്രഖ്യാപനത്തിന് പിന്നാലെയാണ് കണ്ണൂരിൽ മേളയ്ക്കുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചത്.

അതേസമയം, സ്കൂൾ കായികമേള കണ്ണൂരിൽ നിന്ന് കോഴിക്കോടേക്ക് മാറ്റിയ സർക്കാർ തീരുമാനത്തിൽ കായികമന്ത്രിയുടെ വാദങ്ങൾ തള്ളിക്കൊണ്ടാണ് വിദ്യാഭ്യാസ മന്ത്രി രംഗത്തെത്തിയത്. കായിക മേള നടത്താനുള്ള സൗകര്യം പരിഗണിച്ചാണ് വേദി മാറ്റിയതെന്നായിരുന്നു കായിക മന്ത്രി ഒ.ജെ. ജനീഷ് പറഞ്ഞിരുന്നത്. ഒരു സർക്കാർ തീരുമാനിച്ചത് അടുത്ത സർക്കാർ മാറ്റാൻ പാടില്ല എന്ന് ഇല്ലല്ലോ എന്നും അദ്ദേഹം ചോദിച്ചിരുന്നു.

എന്നാൽ, ഈ വിശദീകരണത്തെ പൂർണ്ണമായും തള്ളുന്നതായിരുന്നു വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീന്റെ പ്രതികരണം. കായികമേള കണ്ണൂരിൽ നടത്താൻ കഴിഞ്ഞ സർക്കാർ തീരുമാനിച്ച കാര്യം തനിക്ക് അറിയില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. കണ്ണൂരിന് അങ്ങനെ താൽപ്പര്യമുണ്ടെങ്കിൽ അടുത്ത തവണ പരിഗണിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കായികമേള നടത്താൻ കണ്ണൂരിലും കോഴിക്കോടും സൗകര്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.


Hashtags: #KeralaSports #SchoolSportsMeet #Kannur #Kozhikode #SportsNews #EducationKerala #VenueChange #PoliticalControversy
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0