സിക്കിം തുരങ്ക ദുരന്തത്തിൽ നാല് ദിവസമായി കാണാതായിരുന്ന മലയാളി ജീവനക്കാരൻ അനീഷ് മോഹന്റെ മൃതദേഹം കണ്ടെത്തി. കോട്ടയം പാമ്പാടി സ്വദേശിയായ അനീഷിനെ ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സിക്കിമിലെ സമർദുങ്ങിൽ എൻഎച്ച്പിസിയുടെ തീസ്ത സ്റ്റേജ് 6 ഹൈഡ്രോ പവർ പ്രോജക്ടിന് വേണ്ടിയുള്ള തുരങ്കപാത നിർമ്മാണത്തിനിടെയുണ്ടായ അപകട സ്ഥലത്തുനിന്ന് കണ്ടെത്തിയത്.
നാഷണൽ ഹൈഡ്രോ പവർ കോർപ്പറേഷനിലെ സീനിയർ മാനേജരാണ് അനീഷ് മോഹൻ. കഴിഞ്ഞ പതിനാറ് വർഷമായി എൻഎച്ച്പിസിയിലെ ജീവനക്കാരനായിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് അദ്ദേഹം അവസാനമായി നാട്ടിലെത്തിയത്. സിക്കിമിലെ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് എത്തിക്കുമെന്ന് അധികൃതർ അറിയിച്ചു. അനീഷിന്‍റെ ഭാര്യയും സഹോദരനുമടക്കമുള്ള ബന്ധുക്കൾ സിക്കിമിലുണ്ട്.
സിക്കിമിലെ നാംചി ജില്ലയിലുള്ള സമർദുങ്ങിൽ എൻഎച്ച്പിസിയുടെ തീസ്ത സ്റ്റേജ് 6 ഹൈഡ്രോ പവർ പ്രോജക്ടിന് വേണ്ടിയുള്ള തുരങ്കപാത നിർമ്മാണത്തിനിടെ തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് അപകടമുണ്ടായത്. മീഥെയിൻ വാതക സ്ഫോടനത്തിന് പിന്നാലെയുണ്ടായ മണ്ണിടിച്ചിലാണ് ദുരന്തത്തിന് കാരണമായത്. ഈ സംഭവത്തിൽ ഇതുവരെ 20 പേരാണ് മരിച്ചത്. പശ്ചിമ ബംഗാൾ, പഞ്ചാബ്, അസം, ഉത്തരഖണ്ഡ് സ്വദേശികളാണ് മരണപ്പെട്ടവരിൽ ഉൾപ്പെടുന്നത്.
അനീഷ് അടക്കം കാണാതായ അഞ്ചുപേർക്കായി നാല് ദിവസമായി ഊർജിതമായ രക്ഷാപ്രവർത്തനം നടക്കുകയായിരുന്നു. പശ്ചിമബംഗാളിൽനിന്ന് മൈനിങ് സേഫ്റ്റി ടീമും രക്ഷാപ്രവർത്തനത്തിന് എത്തിച്ചേർന്നിരുന്നു. സിക്കിം മുഖ്യമന്ത്രി പ്രേം സിങ് തമാങ്, ഗവർണർ ഓം പ്രകാശ് മാത്തൂർ തുടങ്ങിയവർ ചൊവ്വാഴ്ച അപകടസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. 'സയന്റിഫിക്ക് മലയാളം' എന്ന പേരിൽ യുട്യൂബ് ചാനൽ വഴി ശാസ്ത്ര വിഷയങ്ങളും കൈകാര്യം ചെയ്തിരുന്ന അനീഷിന് ഭാര്യ സംഗീതയും അർണവ്, കാർത്യായനി എന്നീ മക്കളുമുണ്ട്.
നാഷണൽ ഹൈഡ്രോ പവർ കോർപ്പറേഷനിലെ സീനിയർ മാനേജരാണ് അനീഷ് മോഹൻ. കഴിഞ്ഞ പതിനാറ് വർഷമായി എൻഎച്ച്പിസിയിലെ ജീവനക്കാരനായിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് അദ്ദേഹം അവസാനമായി നാട്ടിലെത്തിയത്. സിക്കിമിലെ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് എത്തിക്കുമെന്ന് അധികൃതർ അറിയിച്ചു. അനീഷിന്‍റെ ഭാര്യയും സഹോദരനുമടക്കമുള്ള ബന്ധുക്കൾ സിക്കിമിലുണ്ട്.
സിക്കിമിലെ നാംചി ജില്ലയിലുള്ള സമർദുങ്ങിൽ എൻഎച്ച്പിസിയുടെ തീസ്ത സ്റ്റേജ് 6 ഹൈഡ്രോ പവർ പ്രോജക്ടിന് വേണ്ടിയുള്ള തുരങ്കപാത നിർമ്മാണത്തിനിടെ തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് അപകടമുണ്ടായത്. മീഥെയിൻ വാതക സ്ഫോടനത്തിന് പിന്നാലെയുണ്ടായ മണ്ണിടിച്ചിലാണ് ദുരന്തത്തിന് കാരണമായത്. ഈ സംഭവത്തിൽ ഇതുവരെ 20 പേരാണ് മരിച്ചത്. പശ്ചിമ ബംഗാൾ, പഞ്ചാബ്, അസം, ഉത്തരഖണ്ഡ് സ്വദേശികളാണ് മരണപ്പെട്ടവരിൽ ഉൾപ്പെടുന്നത്.
അനീഷ് അടക്കം കാണാതായ അഞ്ചുപേർക്കായി നാല് ദിവസമായി ഊർജിതമായ രക്ഷാപ്രവർത്തനം നടക്കുകയായിരുന്നു. പശ്ചിമബംഗാളിൽനിന്ന് മൈനിങ് സേഫ്റ്റി ടീമും രക്ഷാപ്രവർത്തനത്തിന് എത്തിച്ചേർന്നിരുന്നു. സിക്കിം മുഖ്യമന്ത്രി പ്രേം സിങ് തമാങ്, ഗവർണർ ഓം പ്രകാശ് മാത്തൂർ തുടങ്ങിയവർ ചൊവ്വാഴ്ച അപകടസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. 'സയന്റിഫിക്ക് മലയാളം' എന്ന പേരിൽ യുട്യൂബ് ചാനൽ വഴി ശാസ്ത്ര വിഷയങ്ങളും കൈകാര്യം ചെയ്തിരുന്ന അനീഷിന് ഭാര്യ സംഗീതയും അർണവ്, കാർത്യായനി എന്നീ മക്കളുമുണ്ട്.
Hashtags: #SikkimTragedy #AneeshMohan #TunnelAccident #NHPC #Kottayam #MalayalamNews #MalayoramNews #Sikkim
വാര്ത്തകളെ വാര്ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.