പതിനാറാം കേരള നിയമസഭയുടെ സ്പീക്കറെ ഇന്ന് തിരഞ്ഞെടുക്കും. കേരള നിയമസഭാ ചരിത്രത്തിൽ ആദ്യമായി മൂന്ന് സ്ഥാനാർത്ഥികളാണ് സ്പീക്കർ സ്ഥാനത്തേക്ക് മത്സരിക്കുന്നത്. രാവിലെ സഭ സമ്മേളിക്കുമ്പോൾ തിരഞ്ഞെടുപ്പ് നടപടികൾ ആരംഭിക്കും.
യുഡിഎഫിന് വേണ്ടി തിരുവഞ്ചൂർ രാധാകൃഷ്ണൻ, എൽഡിഎഫിന് വേണ്ടി എ.സി. മൊയ്തീൻ, എൻഡിഎക്ക് വേണ്ടി ബി.ബി. ഗോപകുമാർ എന്നിവരാണ് മത്സരരംഗത്തുള്ളത്. ബാലറ്റ് പേപ്പറിലൂടെയാണ് വോട്ടെടുപ്പ് നടക്കുക.
എംഎൽഎമാർക്ക് സ്ഥാനാർത്ഥികളുടെ പേരെഴുതിയ ബാലറ്റ് പേപ്പറുകൾ വിതരണം ചെയ്യും. സ്പീക്കറുടെ ഇരിപ്പിടത്തിന് സമീപം ഒരുക്കിയിട്ടുള്ള ബൂത്തിൽ 'X' ചിഹ്നം രേഖപ്പെടുത്തി വോട്ട് ചെയ്യണം. തുടർന്ന് വോട്ട് നിയമസഭാ സെക്രട്ടറിയുടെ മേശപ്പുറത്തുള്ള പെട്ടിയിൽ നിക്ഷേപിക്കും.
മൂന്ന് മുന്നണികളുടെയും പോളിംഗ് ഏജന്റുമാരുടെ സാന്നിധ്യത്തിലായിരിക്കും വോട്ടെണ്ണൽ നടക്കുക. ഫലം പ്രഖ്യാപിച്ച ശേഷം മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ചേർന്ന് പുതിയ സ്പീക്കറെ ഇരിപ്പിടത്തിലേക്ക് ആനയിക്കും. പ്രോടേം സ്പീക്കർ ജി. സുധാകരൻ തിരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിക്കും.
യുഡിഎഫിന് വേണ്ടി തിരുവഞ്ചൂർ രാധാകൃഷ്ണൻ, എൽഡിഎഫിന് വേണ്ടി എ.സി. മൊയ്തീൻ, എൻഡിഎക്ക് വേണ്ടി ബി.ബി. ഗോപകുമാർ എന്നിവരാണ് മത്സരരംഗത്തുള്ളത്. ബാലറ്റ് പേപ്പറിലൂടെയാണ് വോട്ടെടുപ്പ് നടക്കുക.
എംഎൽഎമാർക്ക് സ്ഥാനാർത്ഥികളുടെ പേരെഴുതിയ ബാലറ്റ് പേപ്പറുകൾ വിതരണം ചെയ്യും. സ്പീക്കറുടെ ഇരിപ്പിടത്തിന് സമീപം ഒരുക്കിയിട്ടുള്ള ബൂത്തിൽ 'X' ചിഹ്നം രേഖപ്പെടുത്തി വോട്ട് ചെയ്യണം. തുടർന്ന് വോട്ട് നിയമസഭാ സെക്രട്ടറിയുടെ മേശപ്പുറത്തുള്ള പെട്ടിയിൽ നിക്ഷേപിക്കും.
മൂന്ന് മുന്നണികളുടെയും പോളിംഗ് ഏജന്റുമാരുടെ സാന്നിധ്യത്തിലായിരിക്കും വോട്ടെണ്ണൽ നടക്കുക. ഫലം പ്രഖ്യാപിച്ച ശേഷം മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ചേർന്ന് പുതിയ സ്പീക്കറെ ഇരിപ്പിടത്തിലേക്ക് ആനയിക്കും. പ്രോടേം സ്പീക്കർ ജി. സുധാകരൻ തിരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിക്കും.
Hashtags: #KeralaAssembly #SpeakerElection #KeralaPolitics #കേരളനിയമസഭ #സ്പീക്കർതിരഞ്ഞെടുപ്പ് #രാഷ്ട്രീയം
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.